കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് മർദ്ദനമേറ്റു. സുരേഷിനാണ് മർദനമേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.(Security guard beaten at hospital, 2 patient’s companions in custody)
ആംബുലൻസ് നിർത്തുന്ന ഭാഗത്ത് ഇരുന്നിരുന്ന രണ്ട് കൂട്ടിരിപ്പുകാരോട് അവിടെനിന്നും മാറി ഇരിക്കാൻ സുരേഷ് ആവശ്യപ്പെട്ടു. പുരുഷന്മാർക്ക് ഇവിടെ നിയന്ത്രണങ്ങളുണ്ട്. ഒപി കൗണ്ടറിന് സമീപത്തെ ഇരിപ്പിടത്തിലേക്ക് മാറാൻ പറഞ്ഞതാണ് കൂട്ടിരിപ്പുകാരെ പ്രകോപിപ്പിച്ചത്.
സുരേഷിന്റെ നിർദ്ദേശം വകവെക്കാതിരുന്ന ഇവർ സുരേഷിനെ മർദിക്കുകയായിരുന്നു. കൈക്കും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

