തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് ജയിലിലായ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി എൽഡിഎഫ് രംഗത്ത്. സുഗതനെ നഗരസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്.പി. ദീപക് മേയർ വി.വി. രാജേഷിന് കത്ത് നൽകി.(R Sugathan arrest, LDF Demands Removal Of BJP Councillor Following Arrest)
അതിവേഗം വലിയ സമ്പത്തിന് ഉടമയായ വ്യക്തിയാണ് സുഗതനെന്ന് എസ്.പി. ദീപക് ആരോപിച്ചു. പ്രദേശത്ത് ഗുണ്ടാപ്രവർത്തനങ്ങളും ഭീകരാന്തരീക്ഷവും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തെ ക്രിമിനലുകളുടെ കൂടാരമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും എൽഡിഎഫ് ആരോപിച്ചു.
അതേസമയം, സുഗതനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു. ഗുണ്ടകൾ ആരായാലും അവർക്കെതിരെ കർശന നടപടി തുടരുമെന്നും, കേരളത്തെ ഗുണ്ടകളുടെ പറുദീസയാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Story Summary
The LDF has demanded the removal of BJP Councillor R. Sugathan from the Thiruvananthapuram Corporation following his arrest under the KAAPA Act. Meanwhile, Home Minister Ramesh Chennithala has commended the police for their decisive action against the councillor, warning that the government will continue to deal strictly with criminal elements.

