തൃശൂർ: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് ആർ. ചന്ദ്രശേഖരൻ. രണ്ടായിരത്തിലധികം കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വരുത്തിതീർക്കാൻ വലിയ ശ്രമം നടക്കുന്നുണ്ടെന്നും, താൻ ഏത് വിചാരണയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(R Chandrashekharan refutes corruption allegations in Cashew Corporation case)
കേസിൽ സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകിയതിനെ സ്വാഗതം ചെയ്യുന്നു. അനുമതി നൽകിയെന്ന് കരുതി അത് ശിക്ഷയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ് അംഗങ്ങൾ ഏകകണ്ഠമായാണ് തീരുമാനങ്ങൾ എടുത്തത്. തന്റെ കാലയളവിൽ 224 കോടി രൂപയുടെ പർച്ചേസാണ് നടന്നിട്ടുള്ളത്. അപ്പോൾ എങ്ങനെയാണ് രണ്ടായിരത്തിലധികം കോടിയുടെ അഴിമതി നടക്കുകയെന്ന് അദ്ദേഹം ചോദിച്ചു.
രാവിലെ തനിക്ക് ലഭിച്ച സർക്കാർ ഉത്തരവ് മാധ്യമങ്ങളോട് പങ്കുവെച്ചതിൽ തെറ്റില്ലെന്നും, താൻ ഇതിൽ കക്ഷിയായതിനാൽ തനിക്ക് ഉത്തരവ് ലഭിക്കാൻ അർഹതയുണ്ടെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. എറണാകുളത്തെ കോടതിയിൽ നിന്ന് വക്കീലന്മാരാണ് കോപ്പി അയച്ചുതന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ സർക്കാർ എന്തിനാണ് അനുമതി നൽകാതിരുന്നതെന്നും, പരാതിക്കാരന്റെ വരുമാന മാർഗ്ഗങ്ങൾ എന്താണെന്നും അന്വേഷിക്കണം. തനിക്ക് കോൺഗ്രസിനുള്ളിൽ നിന്ന് വേട്ടയാടലുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ ചേർന്ന ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആർ. ചന്ദ്രശേഖരന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
Story Summary
R. Chandrashekharan, an accused in the Cashew Development Corporation corruption case, has refuted allegations of a Rs 2,000 crore scam, calling it a deliberate attempt to frame him. Welcoming the government’s sanction for prosecution, Chandrashekharan maintained that all decisions during his tenure were unanimous and clarified that only Rs 224 crore worth of purchases occurred under his leadership. The INTUC state executive committee in Thrissur has pledged its full support to him.

