തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പിണറായി വിജയൻ. വൻ തട്ടിപ്പിന് നേതൃത്വം നൽകിയ ആളുടെ പേരുപോലും പറയാൻ കേന്ദ്ര ഭരണകൂടം മടിക്കുകയാണെന്നും ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങൾ കേന്ദ്രസർക്കാറിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.(Pinarayi Vijayan Slams PM Modi Over NEET Leak Issue )
എസ്.എഫ്.ഐ സംഘടിപ്പിച്ച ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പിണറായി വിജയൻ, വിദ്യാർത്ഥികൾ ഉയർത്തുന്നത് തികച്ചും ന്യായമായ ആവശ്യങ്ങളാണെന്ന് വ്യക്തമാക്കി.
സമരം ശക്തി പ്രാപിക്കുമ്പോൾ എൻ.എസ്.യു.ഐ പ്രക്ഷോഭരംഗത്തില്ലെന്നും കെ.എസ്.യു ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ സമരസ്ഥലത്തേക്ക് എത്തിയത് നല്ല കാര്യമാണെന്നും വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തമാണ് സമരത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് നടപടികൾ തുടർച്ചയായ നാലാം ദിവസവും സ്തംഭിച്ചു.
Story Summary
Opposition leader Pinarayi Vijayan criticized Prime Minister Narendra Modi over the NEET paper leak controversy, asserting he cannot evade responsibility for the scam. Inaugurating the SFI Lok Bhavan march, he demanded Union Education Minister Dharmendra Pradhan’s resignation.


