തിരുവനന്തപുരം: സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനും ചീമേനി ആണവനിലയ പദ്ധതിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻകൂട്ടി അറിയിക്കാതെയുള്ള പവർകട്ട് ജനങ്ങളെ വൻതോതിൽ ബുദ്ധിമുട്ടിക്കുകയാണെന്നും, കഴിഞ്ഞ ദിവസം വീട്ടിൽ ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Pinarayi Vijayan Slams Government Over Unannounced Power Cuts)
ഓണപരീക്ഷ അടുത്തിരിക്കുന്ന സമയത്ത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഇത്തരം പവർകട്ടുകൾ ഒഴിവാക്കാൻ സർക്കാർ മുൻകൂട്ടി കണ്ട് വൈദ്യുതി വാങ്ങണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻപ് ആര്യാടൻ മുഹമ്മദിന്റെ കാലത്തുണ്ടാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി. ചീമേനി ആണവനിലയ പദ്ധതിക്കെതിരെ അതിശക്തമായ പ്രതിരോധം ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അത് ഇവിടെ നടപ്പാകാനും പോകുന്നില്ല. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ അതിശക്തമായ എതിർപ്പുണ്ടാകും. ഒരു സംശയവും വേണ്ടായെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Story Summary
Opposition Leader Pinarayi Vijayan launched a scathing attack on the government over unannounced power cuts and the proposed Cheemeni nuclear power plant project. Vijayan criticized the lack of foresight in managing the power deficit, noting it severely affects students preparing for exams.


