കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച നടപടിക്കെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം രംഗത്ത്. പ്രതികൾക്ക് പരോൾ നൽകിയതിൽ പരാതിയുമായി മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിൽ കാണുമെന്ന് ശരത് ലാലിന്റെ പിതാവ് അറിയിച്ചു.(Periya Double Murder Case Convicts Mass Parole Sparks Protest From Victims Family)
പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും, കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തുടരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപ് പ്രതികൾക്ക് പരോൾ അനുവദിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പരോൾ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. പീതാംബരന് പുറമെ നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് വീടുകളിലെത്തിയത്. 20 ദിവസത്തെ പരോളാണ് പ്രതികൾക്ക് അനുവദിച്ചിരിക്കുന്നത്.
Story Summary
The family of Sharath Lal, who was murdered in the Periya double homicide case, is set to meet the Chief Minister to protest the 20-day mass parole granted to the convicts, including prime accused Peethambaran. The victim’s family alleged that the LDF government bypassed security norms and ignored adverse police reports to release the convicts before stepping down from power.

