Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaനെടുമങ്ങാട് ശക്തമായ ഇടിമിന്നൽ; വീടുകൾക്ക് നാശനഷ്ടം, യുവാവിന് പൊള്ളലേറ്റു | Nedumangad...

നെടുമങ്ങാട് ശക്തമായ ഇടിമിന്നൽ; വീടുകൾക്ക് നാശനഷ്ടം, യുവാവിന് പൊള്ളലേറ്റു | Nedumangad Lightning Strike

🎙️ Latest Podcast

തിരുവനന്തപുരം: നെടുമങ്ങാട് – കരകുളം മുല്ലശ്ശേരിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം (Nedumangad Lightning Strike). പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. മിന്നലേറ്റതിനെത്തുടർന്ന് മുല്ലശ്ശേരി സ്വദേശി അനീഷിന് പൊള്ളലേറ്റു.

മുല്ലശ്ശേരി സ്വദേശികളായ രാധാകൃഷ്ണൻ നായർ, ഗിരിജ കുമാരി എന്നിവരുടെ വീടുകളുടെ ഭിത്തികൾക്ക് മിന്നലിൽ വിള്ളലുണ്ടാവുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ഗിരിജ കുമാരി, കൃഷ്ണകുമാർ, മധുസൂദനൻ നായർ, രവീന്ദ്രൻ നായർ എന്നിവരുടെ വീടുകളിലെ ടിവി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വൈദുതി ഉപകരണങ്ങൾ പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗിരിജ കുമാരിയുടെ മകൻ അനീഷിനാണ് മിന്നലേറ്റ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി. കാലാവസ്ഥാ മുന്നറിയിപ്പ്: വരും ദിവസങ്ങളിലും കേരളത്തിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Story Summary: Heavy lightning struck the Mullassery area in Nedumangad, Thiruvananthapuram, causing significant damage to several houses. Walls developed cracks and window panes were shattered at the residences of Radhakrishnan Nair and Girija Kumari. A youth named Aneesh suffered burn injuries in the incident. Electrical appliances in multiple homes were destroyed. The Meteorological Department has warned that heavy rain and thunderstorms are likely to continue in the coming days.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.