മനില: ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ ഉണ്ടായ അതിശക്തമായ ഭൂചലനത്തെത്തുടർന്ന് സുനാമി. റിക്ടർ സ്‌കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ കരകയറിയതായി ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി അറിയിച്ചു.(Philippines Earthquake, Powerful Earthquake and Tsunami Strike Southern Philippines)
ഭൂചലനത്തിലും തുടർന്നുള്ള സുനാമിയിലും ഏകദേശം 38 ഓളം കെട്ടിടങ്ങൾ തകർന്നു. ഇതിൽ സ്കൂളുകളും സർവകലാശാലാ കെട്ടിടങ്ങളും ഉൾപ്പെടുന്നു. പ്രാദേശിക സമയം രാവിലെ 8 മണിയോടെ, സ്കൂളുകൾ പ്രവർത്തിച്ചു തുടങ്ങിയ സമയത്താണ് അപകടം സംഭവിച്ചത് എന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി.
മിൻഡാനാവോയുടെ തീരപ്രദേശങ്ങളിൽ സുനാമി തിരകൾ എത്തിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇന്തോനേഷ്യയിൽ നിലവിൽ സുനാമി ഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
Story Summary
A massive earthquake with a magnitude of 8.2 struck the southern Philippines today, leading to deadly tsunami waves in the Mindanao region. The disaster has resulted in at least three deaths and the destruction of 38 buildings, including educational institutions, while rescue efforts are currently underway.

