തിരുവനന്തപുരം: ഒളിവിലായിരുന്ന വാഴോട്ടുകോണം കൗൺസിലർ സുഗതനെ പോലീസ് അറസ്റ്റ് ചെയ്ത രീതിക്കെതിരെ മേയർ വി.വി. രാജേഷ്. തലസ്ഥാന നഗരത്തിൽ ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, പോലീസ് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും മേയർ ആരോപിച്ചു.(Mayor V V Rajesh Criticizes Police Action Over Councilor Sugathan Arrest)
വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവർക്കെതിരെയാണ് മേയർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. സിഐ വിപിന് ക്രിമിനൽ മാനസികാവസ്ഥയാണെന്നും, നിർബന്ധിത അവധിയിലായിരുന്ന ഇദ്ദേഹത്തിന്റെ അവധി ഒരു മുൻ എംഎൽഎ ഇടപെട്ടാണ് റദ്ദാക്കി തിരികെ കൊണ്ടുവന്നതെന്നും വി.വി. രാജേഷ് പറഞ്ഞു.
അറസ്റ്റിനിടെ പോലീസ് ആകാശത്തേക്ക് വെടിയുതിർത്ത നടപടി തികച്ചും അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഗതൻ കാപ്പ കേസ് പ്രതിയാണെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേയർ ചൂണ്ടിക്കാട്ടി. അറസ്റ്റിലായ സുഗതന് പൂർണ്ണമായ നിയമപരവും രാഷ്ട്രീയവുമായ പിന്തുണ നൽകുമെന്നും മേയർ വ്യക്തമാക്കി. ഇന്ന് തന്നെ തിരുവനന്തപുരത്തെത്തി കൗൺസിലറുടെ കുടുംബത്തെ സന്ദർശിക്കുമെന്നും, പോലീസ് നടപടിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Story Summary
Thiruvananthapuram Mayor V.V. Rajesh has launched a scathing attack on the police following the arrest of BJP Councilor Sugathan, labeling the police’s show of force—including firing into the air—as unnecessary and terrorizing. The Mayor has leveled serious allegations against specific police officers, citing political interference, and has pledged full legal and political support for the arrested councilor.

