Times Kerala

ടൂറിസം പോലീസും തുറമുഖ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ മിന്നൽ പരിശോധന; ആലപ്പുഴയിൽ ബോട്ട് പിടിച്ചെടുത്തു
 

 
മിന്നൽ പരിശോധന; ആലപ്പുഴയിൽ ബോട്ട് പിടിച്ചെടുത്തു

ആലപ്പുഴ: ടൂറിസം പോലീസും തുറമുഖ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ രേഖകൾ ഒന്നും ഇല്ലാതെ സർവീസ് നടത്തിയിരുന്ന മോട്ടോർ ബോട്ട് പിടിച്ചെടുത്തു. വേമ്പനാട് കായലിൽ മീനപ്പള്ളി ബോട്ട് ടെർമിനൽ, വിളക്കുമരം, ചുങ്കം, പള്ളാത്തുരുത്തി, ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. 

വ്യാപക പരിശോധനയിൽ നിരവധി ബോട്ടുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 11 ബോട്ടുകളിൽ നിന്നും 1.10 ലക്ഷം രൂപ പിഴ ഈടാക്കാനും  നോട്ടീസ് നൽകിയിട്ടുണ്ട്.

 11 ഹൗസ് ബോട്ടുകളും രണ്ട് വീതം സ്പീഡ് ബോട്ടുകളും മോട്ടോർ ബോട്ടുകളും അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. 

Related Topics

Share this story