തിരുവനന്തപുരം: നിപ വൈറസ് ബാധയെ ഭയത്തോടെയല്ല, മറിച്ച് അതീവ ജാഗ്രതയോടെ നേരിടണമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗം പ്രതിരോധിക്കാനുള്ള വ്യക്തമായ പ്രോട്ടോകോൾ നിലവിലുണ്ടെന്നും, ആരോഗ്യരംഗം ഇതിനായി പൂർണ്ണ സജ്ജമാണെന്നും അവർ പറഞ്ഞു. നിപയോ കോവിഡോ സർക്കാർ നോക്കി വരുന്നതല്ലെന്നും, കൃത്യവിലോപം കാട്ടാതെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.(KK Shailaja On Nipah Preparedness And Kafir Screenshot Controversy)
പ്രതിരോധ പ്രവർത്തനങ്ങളിൽ കൃത്യവിലോപം കാണിക്കരുത്. വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ എടുക്കണം. മുൻപ് സമാന സാഹചര്യങ്ങളിൽ രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നതിനെതിരെയും അവർ പ്രതികരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ വീഴ്ചകൾ ഉണ്ടായാൽ തീർച്ചയായും വിമർശിക്കാം, എന്നാൽ സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുമ്പോൾ അതിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ പരിഹസിക്കുന്നത് ശരിയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പൂനെയിലേക്ക് സാമ്പിളുകൾ അയക്കുന്നത് കേന്ദ്ര സർക്കാരിന്റെ നിശ്ചിത പ്രോട്ടോകോൾ പ്രകാരമാണെന്നും അവർ വ്യക്തമാക്കി.
കാഫിർ സ്‌ക്രീൻഷോട്ട് കേസിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം സൈബർ പ്രവർത്തനങ്ങളെ പൂർണ്ണമായും നിരുത്സാഹപ്പെടുത്തണമെന്നായിരുന്നു കെ.കെ. ശൈലജയുടെ മറുപടി. ശത്രുതയോടെയല്ല, സത്യസന്ധമായ അന്വേഷണത്തിലൂടെയാണ് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത്. തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെയും സമാനമായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടന്നിട്ടുണ്ടെന്നും, അത്തരം കാര്യങ്ങളിൽ ഇനിയും അന്വേഷണം നടക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
Story Summary
Former Health Minister K.K. Shailaja emphasized the need for vigilance rather than panic regarding the Nipah virus, noting that the healthcare system is well-prepared to tackle outbreaks. She urged political parties to set aside differences for collective defense and also called for a thorough investigation into the “Kafir screenshot” cyber controversy, condemning all forms of online character assassination.

