കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 400 രൂപ കുറഞ്ഞ് 89,480 രൂപ എന്ന നിലയിലും, ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത് പ്രധാനമായും രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നു.
ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, യുദ്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത, കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് തീരുമാനങ്ങൾ തുടങ്ങിയവയെല്ലാം അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന്റെ ഡിമാൻഡിനെയും സപ്ലൈയെയും ബാധിക്കുകയും വിലയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.
സ്വർണം പ്രധാനമായും ഡോളറിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ രൂപയുടെ വിനിമയ മൂല്യം ഡോളറിനെതിരെ ദുർബലമായാൽ സ്വർണവില വർധിക്കാൻ സാധ്യതയുണ്ട്. സർക്കാർ സ്വർണത്തിന് ചുമത്തുന്ന ഇറക്കുമതി തീരുവയുടെ നിരക്കുകളും ആഭ്യന്തര വിപണിയിലെ വിലയെ നേരിട്ട് സ്വാധീനിക്കുന്ന ഘടകമാണ്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഈ ഇറക്കുമതിയെ ആശ്രയിച്ചാണ് ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്റെ ലഭ്യതയും വിലയും നിലനിൽക്കുന്നത്. ആയതിനാൽ, ആഗോളതലത്തിൽ സ്വർണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വലിയ പ്രാധാന്യമുള്ള ഒന്നാണ്.