

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയത്. പവന് 320 രൂപ കൂടി 89,400 രൂപ എന്ന നിലയിലും, ഗ്രാമിന് 40 രൂപ കൂടി 11,175 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate )
രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത് പ്രധാനമായും രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ്. അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.
അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിനുള്ള ഡിമാൻഡ്, വിതരണം, നിക്ഷേപകരുടെ താൽപ്പര്യം എന്നിവ വിലയെ നേരിട്ട് സ്വാധീനിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വരുന്ന വ്യതിയാനങ്ങൾ സ്വർണത്തിന്റെ ഇറക്കുമതി ചെലവിനെ ബാധിക്കുകയും വിലയിൽ പ്രതിഫലിക്കുകയും ചെയ്യും.
സർക്കാർ സ്വർണത്തിന്മേൽ ചുമത്തുന്ന ഇറക്കുമതി തീരുവയും രാജ്യത്തെ സ്വർണവിലയെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകമാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നിലവിൽ ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ഈ ഉയർന്ന ഡിമാൻഡും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് ഇന്ത്യൻ വിപണിയിലെ വിലനിലവാരം രൂപപ്പെടുത്തുന്നത്.