ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡ് വിളിച്ചുചേർത്ത നിർണ്ണായക യോഗത്തിൽ കെ.സി. വേണുഗോപാലിന് മുൻതൂക്കം (Kerala CM Race 2026). കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന കേന്ദ്ര നിരീക്ഷകരുടെ റിപ്പോർട്ട് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ചു.
എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിന്നോട്ടില്ലെന്നുമാണ് കെ.സി.യുടെ നിലപാട്.
ഉപമുഖ്യമന്ത്രി പദം നൽകി സതീശനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം അത് വഴങ്ങിയിട്ടില്ല. എംഎൽഎമാരുടെ എണ്ണം മാത്രമല്ല, യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ കൂടി പരിഗണിക്കണമെന്ന് സതീശൻ ആവശ്യപ്പെടുന്നു.
ഗ്രൂപ്പ് പോരുകൾക്കിടയിൽ സീനിയോറിറ്റി പരിഗണിച്ച് തനിക്ക് അവസരം നൽകണമെന്ന നിലപാടിലാണ് ചെന്നിത്തല.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമെ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി, നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.സതീശന് ധനകാര്യ വകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രി പദം നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡ് നീക്കം. എന്നാൽ നേതാക്കൾ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ ചർച്ചകൾ നീളാനാണ് സാധ്യത. ആദ്യഘട്ടത്തിൽ എല്ലാവരെയും ഒരുമിച്ച് കണ്ട ഖാർഗെ, പിന്നീട് നേതാക്കളുമായി വ്യക്തിഗത ചർച്ചകൾ നടത്തും.
Story Summary: The High Command’s observers reported that the majority of Kerala MLAs support K.C. Venugopal for the Chief Minister post during a high-level meeting at Mallikarjun Kharge’s residence. While Venugopal insists on the MLA’s mandate, V.D. Satheesan, backed by alliance partners, has rejected the deputy CM formula. Ramesh Chennithala continues to push his claim based on seniority. Rahul Gandhi and other top leaders are part of the ongoing deliberations to resolve the deadlock.

