തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.എസ്.എസിനെ അപമാനിച്ചെന്ന ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാദങ്ങളെ പൂർണ്ണമായി തള്ളി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.എസ്.എസിനെയോ മറ്റേതെങ്കിലും സമുദായത്തെയോ ആക്ഷേപിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും വ്യക്തിപരമായി അറിയാവുന്ന ആളാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു.(KB Ganesh Kumar Backs CM VD Satheesan Slams NSS Sukumaran Nair)
ഇത്തരം വിമർശനങ്ങൾ ശരിയല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഏകാധിപതികൾക്ക് മുന്നോട്ട് പോകാനാകില്ലെന്നും അവർ തകർന്നുപോകുമെന്നും ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു.
ഏകാധിപതികളാണ് സംഘടനയെ നയിക്കുന്നതെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി. മന്നത്ത് പത്മനാഭൻ പൊതുസ്വത്താണ്, ആരുടേയും സ്വകാര്യ സ്വത്തല്ല. അദ്ദേഹത്തിന്റെ സമാധിസ്ഥലം കാണാൻ എല്ലാവരെയും അനുവദിക്കണം. ശ്രീനാരായണ ഗുരുദേവന്റെ സമാധിയിൽ എപ്പോഴും പ്രവേശിക്കാവുന്നത് പോലെ മന്നം സമാധിയും എല്ലാവർക്കുമായി തുറന്നുനൽകണം. മന്നത്ത് ആചാര്യന്റെ ചരിത്രം കുട്ടികളെ പറഞ്ഞുപഠിപ്പിക്കാൻ നേതൃത്വം തയ്യാറാകണം, ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
Story Summary
Former Minister KB Ganesh Kumar strongly backed Chief Minister VD Satheesan against NSS General Secretary G Sukumaran Nair’s allegations. Terming the NSS leadership as dictatorial, Ganesh Kumar stated that Satheesan has never insulted any community.


