കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. കെ. രാധാകൃഷ്ണൻ എംപി, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളാണ് കോടതിയിലെത്തിയത്.(Karuvannur bank scam, CPM leaders appear in court over Karuvannur bank loan scam case)
ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിചാരണയ്ക്ക് മുന്നോടിയായാണ് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായത്. പ്രധാന നേതാക്കൾക്ക് പുറമേ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി, പൊറത്തുശ്ശേരി സൗത്ത്-നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, മുൻ കൗൺസിലർമാരായ അരവിന്ദാക്ഷൻ, മധു അമ്പലപുരം എന്നിവരുൾപ്പെടെയുള്ള പ്രതികളും കോടതിയിൽ ഹാജരായി.
അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെട്ട 28 പ്രതികളാണ് ഇന്ന് ഹാജരായത്. നേരത്തെ 55 പ്രതികൾക്കെതിരെ നടപടികൾ ആരംഭിച്ചിരുന്നു. ഇതോടെ കേസിൽ ആകെ 83 പ്രതികളാണുള്ളത്. 2012-13 കാലയളവിൽ നേതാക്കളുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ വായ്പാ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
Story Summary
Senior CPM leaders, including MP K. Radhakrishnan, MLA A.C. Moideen, and district secretary M.M. Varghese, appeared in court in connection with the Karuvannur cooperative bank loan scam case. The court has already observed that there is prima facie evidence against all accused, including the CPM party, in the money laundering case.


