തിരുവനന്തപുരം: കടുത്ത അച്ചടക്ക നടപടികൾക്ക് വിധേയരായ ഐഎഎസ് ഉദ്യോഗസ്ഥർ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവർ സർവീസിലേക്ക് മടങ്ങിയെത്തുന്നു. സതീശൻ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് ഇവരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്.(IAS Officers Dr B Ashok And N Prasanth Reinstated Into Service)
സർക്കാരിന്റെ നയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെയും പരസ്യമായി വിമർശിച്ചിരുന്ന ഉദ്യോഗസ്ഥരാണ് അശോകും പ്രശാന്തും. ഇതാണ് പലപ്പോഴും ഇവരുടെ സസ്പെൻഷനിലേക്ക് വഴിവെച്ചത്.
കൃഷി വകുപ്പിൽ നിന്ന് മാറ്റി വിവിധ അപ്രധാന തസ്തികകളിൽ നിയമിച്ചെങ്കിലും ബി അശോക് ട്രൈബ്യൂണലിനെ സമീപിച്ച് തിരിച്ചടി നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ്, സർക്കാർ തുടർഭരണം നേടുന്നത് ഫാസിസത്തിലേക്ക് നയിക്കുമെന്ന് മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് അവസാനമായി സസ്പെൻഡ് ചെയ്തത്.
‘കളക്ടർ ബ്രോ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനായ പ്രശാന്ത്, അച്ചടക്ക നടപടികളെ ട്രോളുകളിലൂടെ നേരിട്ടത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. ചീഫ് സെക്രട്ടറിയെ വിമർശിച്ചതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഒൻപതോളം തവണയാണ് ഇദ്ദേഹം സസ്പെൻഷൻ നേരിട്ടത്. തന്റെ ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്ന് ആവശ്യപ്പെട്ടതുൾപ്പെടെയുള്ള പ്രശാന്തിന്റെ നിലപാടുകൾ ഏറെ ചർച്ചയായിരുന്നു.
Story Summary
Senior IAS officers Dr. B. Ashok and N. Prasanth have been reinstated into service by the Satheesan government after being suspended during the previous Pinarayi government’s tenure. Known for their outspoken criticism of government policies and administrative decisions, both officers had faced multiple disciplinary actions, which have now been overturned by the current administration.

