തിരുവനന്തപുരം: സംസ്ഥാനത്തെ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗികളുടെ ചികിത്സയ്ക്കും മരുന്ന് ലഭ്യമാക്കുന്നതിനുമായി 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.(Help for SMA patients, Government allocates Rs 30 crore for medicine)
അതിവേഗം വർധിച്ചുവരുന്ന മരുന്നിന്റെ ആവശ്യകതയും ഭാരിച്ച ചികിത്സാചെലവും പരിഗണിച്ചാണ് ഈ നടപടി. അപൂർവ്വ രോഗങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2024-ൽ ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.

