കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വർഷങ്ങളായി നീണ്ട നിയമപോരാട്ടവും സമരവും നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ നീതി (Harshina scissors in stomach case Kozhikode). ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ അവർക്ക് അനുയോജ്യമായ ജോലി നൽകാൻ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
ലഭിച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം മെഡിക്കൽ കോളജിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലായിരിക്കും ഹർഷിനയ്ക്ക് നിയമനം നൽകുക. നാളെ തന്നെ ജോലിയിൽ പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചതായി ഹർഷിന വ്യക്തമാക്കി.
മുഖ്യമന്ത്രി വിഡി സതീശനെയും ആരോഗ്യവകുപ്പ് അധികൃതരെയും നേരിൽ കണ്ടു നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. ജോലി നിയമന ഉത്തരവ് ഉടൻ കൈമാറുമെന്നും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങളിൽ അർഹമായ തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങൾ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ സർക്കാർ പൂർണ്ണമായി അംഗീകരിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ഹർഷിന സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ സമരസമിതി നേതാക്കൾക്കൊപ്പം ടി. സിദ്ദിഖ് എംഎൽഎയും പങ്കെടടുത്തിരുന്നു. മുൻപ് പ്രഖ്യാപിച്ച ധനസഹായം തുടർചികിത്സാ ചെലവുകൾക്ക് അപര്യാപ്തമായതിനാൽ ഹർഷിന അത് സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ മാന്യമായ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Story Summary: Harshina, the victim of the Kozhikode Medical College medical negligence case where a surgical scissor was left in her stomach, has been granted a government job as an Office Assistant at the same institution following a discussion with CM Pinarayi Vijayan.

