തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്. മുഖ്യമന്ത്രിയും സംഘവും ദർശനം നടത്തിയതിൽ നിയമലംഘനം ഉണ്ടായതായി കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.(Guruvayur Devaswom Chairman AV Gopinath On CM VD Satheesan Temple Visit Controversy And Reels Shooting)
രമേശ് ചെന്നിത്തലയൊഴികെ മറ്റ് മന്ത്രിമാരാരും ക്ഷേത്രത്തിൽ വരുമെന്ന് ദേവസ്വം ബോർഡിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. വി.ഐ.പി ദർശനം കാരണം ഒട്ടേറെ സാധാരണ ഭക്തർക്ക് തൊഴാൻ സാധിക്കാതെ പോയി എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്ന് എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി നെയ്‌വിളക്ക് വഴിപാടുമായിട്ടാണ് എത്തിയതെങ്കിൽ ആചാരപരമായി ദർശനം നടത്താൻ അവകാശമുണ്ട്. അത്തരത്തിലാണോ ദർശനം നടത്തിയത് എന്ന് പരിശോധിക്കും. ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും, ചെയർമാൻ പ്രതികരിച്ചു. ക്ഷേത്രവളപ്പിൽ വെച്ച് സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിച്ചതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
Story Summary
Guruvayur Devaswom Chairman A V Gopinath stated that Chief Minister V D Satheesan’s Sunday temple visit did not seem to violate High Court orders regarding weekend VIP darshans. However, the Devaswom Board will investigate allegations of common devotees being blocked and the unauthorized shooting of social media reels inside the temple premises.

