Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala
HomeKerala'സെലിബ്രിറ്റികൾ വരുമ്പോൾ റീൽസ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറി': CPM വയനാട്...

‘സെലിബ്രിറ്റികൾ വരുമ്പോൾ റീൽസ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറി’: CPM വയനാട് ജില്ലാ കമ്മിറ്റിയിലും അതിരൂക്ഷ വിമർശനം | CPM Wayanad District Committee

🎙️ Latest Podcast

വയനാട്: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവും പൊട്ടിത്തെറിയും. സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും നേരിട്ട് ലക്ഷ്യമിട്ടാണ് യോഗത്തിൽ അംഗങ്ങൾ വിമർശനമുന്നയിച്ചത്.(CPM Wayanad District Committee Meeting Severe Criticism Against Pinarayi Vijayan And MV Govindan)

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത് ജനങ്ങളെയും പാർട്ടിയെയും ഒരുപോലെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. പിണറായി വിജയനും എം.വി. ഗോവിന്ദനും ഉടനടി സ്ഥാനങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും പാർട്ടിയിൽ മാറ്റം അനിവാര്യമാണെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം പാർട്ടിക്ക് ‘എന്തും ചെയ്യാം’ എന്ന ധിക്കാരപരമായ വെല്ലുവിളിയുടെ ഭാഗമായിരുന്നുവെന്നും അത് ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്നും നേതാക്കൾ തുറന്നടിച്ചു. സംസ്ഥാന നേതൃത്വത്തിന് പുറമെ, വയനാട് ജില്ലാ സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിയിൽ നിന്ന് കടുത്ത ഭാഷയിലാണ് വിമർശനം നേരിട്ടത്. സെലിബ്രിറ്റികൾ എത്തുമ്പോൾ റീൽസ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറിയെന്നും അംഗങ്ങൾ പരിഹസിച്ചു.

Story Summary

The CPM Wayanad district committee meeting witnessed heavy backlashes against the top leadership, with members demanding the resignation of Pinarayi Vijayan and MV Govindan following the poll debacle. Severe criticisms were also directed at the district secretary for functioning like an ‘SFI leader’ focusing on social media reels, while the leadership warned of action against those who leaked internal discussions to the media.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.