തിരുവനന്തപുരം: സമുദായ നേതാക്കളുടെ ‘തിണ്ണനിരങ്ങാൻ പോകരുതെന്ന്’ താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ലത്തീൻ ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.(CM V D Satheesan Defends Bishop House Visit Confirms K Rail Project Cancellation)
ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ രാഷ്ട്രീയ-ഭരണ നിലപാടുകൾ മുഖ്യമന്ത്രി വ്യക്തമാക്കി. ഔദ്യോഗിക പദവികളിലിരിക്കുമ്പോൾ എല്ലാവരോടും ക്ഷമിക്കാൻ കഴിയണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായും നല്ല ബന്ധം പുലർത്തണമെന്നുമാണ് തന്റെ നിലപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
ആര് വർഗ്ഗീയത പറഞ്ഞാലും അതിനെ അതിശക്തമായി എതിർക്കുന്ന വ്യക്തമായ മതേതര നിലപാടാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം സൈബർ ഇടങ്ങളിൽ വനിതാ മാധ്യമപ്രവർത്തകർ കടുത്ത രീതിയിൽ അധിക്ഷേപിക്കപ്പെടുന്ന പ്രവണതയ്ക്കെതിരെയും മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. സൈബർ ഇടങ്ങളിൽ ആരും വ്യക്തിഹത്യയ്ക്ക് ഇരയാകരുതെന്നും ഇതിനെതിരെ കർശന നിലപാട് ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന തിരുവനന്തപുരം – കാസർകോട് ‘സിൽവർ ലൈൻ’ (കെ-റെയിൽ) പദ്ധതി യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, ഇതോടെ കേരളത്തിന്റെ അതിവേഗ യാത്രാ സ്വപ്നങ്ങൾ അവസാനിക്കുന്നില്ലെന്നും സിൽവർ ലൈനിന് പകരം പ്രായോഗികമായ പുതിയ ‘സ്പീഡ് കൊറിഡോർ’ അഥവാ അതിവേഗ ഇടനാഴി സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
Chief Minister V D Satheesan clarified that he never made the “thinnanirangal” (visiting community leaders) comment as Opposition Leader, though he had offered similar advice in the past. Defending his visit to the Latin Bishop House, he emphasized that leaders must maintain good relationships and show patience, reiterating his strong secular stance against communalism. He also condemned cyber attacks against women journalists. Additionally, he officially announced the cancellation of the K-Rail project, stating that a practical alternative ‘Speed Corridor’ will be introduced instead.

