കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് കണ്ണൂരിലെ ഇടതുകോട്ടകളിലേക്കാണ്. സി.പി.എം ശക്തികേന്ദ്രങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലും വോട്ടുചോർച്ചയുണ്ടായെന്ന സൂചനകൾ എൽഡിഎഫ് ക്യാമ്പിനെ കടുത്ത ആശങ്കയിലാക്കുന്നു.(Kerala Assembly Election Results 2026, Kannur LDF strongholds rebel impact)
കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിന് എൽഡിഎഫ് വിജയിച്ച തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്നി കൂടിയായ പി.കെ. ശ്യാമള പിന്നിലായത് ഞെട്ടലായി. ഇവിടെ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ വിമത സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനാണ് മുന്നേറ്റം നടത്തുന്നത്. യുഡിഎഫ് പിന്തുണ കൂടി ലഭിച്ചതോടെ ടി.കെ. ഗോവിന്ദൻ മണ്ഡലത്തിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
സിപിഎമ്മിന് വലിയ ഭൂരിപക്ഷം ലഭിക്കാറുള്ള പയ്യന്നൂർ മണ്ഡലത്തിൽ ഇത്തവണ വോട്ടെണ്ണൽ രണ്ടാം റൗണ്ട് പിന്നിടുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വെറും അയ്യായിരം വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്. ഇവിടെയും വിമത സ്ഥാനാർത്ഥിയായ വി. കുഞ്ഞിക്കൃഷ്ണൻ കനത്ത പോരാട്ടം കാഴ്ചവെക്കുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച കുഞ്ഞിക്കൃഷ്ണന് യുഡിഎഫ് പിന്തുണ നൽകിയത് വോട്ടെണ്ണലിൽ പ്രകടമാകുന്നുണ്ട്.
Story Summary
LDF’s strongholds in Kannur are facing a significant vote depletion as counting progresses. In Taliparamba, P.K. Shyamala is trailing behind rebel candidate T.K. Govindan, while in Payyanur, the LDF lead has drastically dropped due to the strong presence of rebel candidate V. Kunhikrishnan, both backed by the UDF.

