കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഎമ്മിൽ പരസ്യമായ ഭിന്നത. കെ.ആർ. ജയാനന്ദനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ കമ്മിറ്റിയിൽ ധാരണയായതിന് പിന്നാലെ, ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.(Candidate fight in CPM in Manjeshwar, DYFI against Jayanandan)
ഷാനവാസ് പാദൂരിനെ തഴഞ്ഞത് യുഡിഎഫിനെ സഹായിക്കാനാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ഇതുസംബന്ധിച്ച് കുമ്പള, ബായാർ ഡിവൈഎഫ്ഐ കമ്മിറ്റികൾ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ ഷാനവാസ് പാദൂരിനായി സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണമാണ് അണികൾക്കിടയിൽ നടക്കുന്നത്. നേരത്തെ ഷാനവാസ് പാദൂരിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും, ജയാനന്ദനെ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.

