Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeIran Israel Conflict'ഗൾഫ് രാജ്യങ്ങൾ ഇനി അമേരിക്കൻ താവളങ്ങളുടെ സംരക്ഷണ കവചമാകില്ല': മുന്നറിയിപ്പുമായി മൊജ്തബ...

‘ഗൾഫ് രാജ്യങ്ങൾ ഇനി അമേരിക്കൻ താവളങ്ങളുടെ സംരക്ഷണ കവചമാകില്ല’: മുന്നറിയിപ്പുമായി മൊജ്തബ ഖമേനി | Iran Supreme Leader

🎙️ Latest Podcast

ടെഹ്റാൻ: ഗൾഫ് മേഖലയിലെ രാജ്യങ്ങൾ ഇനി അമേരിക്കൻ സൈനിക താവളങ്ങളുടെ സംരക്ഷണ കവചമായി പ്രവർത്തിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി. മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് ടെഹ്റാനും വാഷിംഗ്ടണും തമ്മിൽ നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്.(Iran Supreme Leader Mojtaba Khamenei Warns US Over Gulf Bases Strait Of Hormuz Talks)

ബലിപെരുന്നാൾ പ്രമാണിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട രേഖാമൂലമുള്ള സന്ദേശത്തിലാണ് മൊജ്തബ ഖമേനി ഇക്കാര്യം വ്യക്തമാക്കിയത്. “കാലത്തിന്റെ ചക്രം ഇനി പുറകോട്ട് തിരിയില്ല. ഈ മേഖലയിലെ ജനങ്ങളും രാജ്യങ്ങളും ഇനി അമേരിക്കൻ സൈനിക താവളങ്ങൾക്ക് പരിചയാകാൻ തയ്യാറാവുകയുമില്ല. തിന്മകൾ പ്രവർത്തിക്കാനോ സൈനിക താവളങ്ങൾ സ്ഥാപിക്കാനോ ഉള്ള സുരക്ഷിത താവളമായി ഗൾഫ് മേഖലയെ ഉപയോഗിക്കാൻ ഇനി അമേരിക്കയ്ക്ക് കഴിയില്ല,” ഖമേനി വ്യക്തമാക്കി. ഗൾഫ് മേഖലയിൽ അമേരിക്കയുടെ സ്വാധീനം ഓരോ ദിവസം കഴിയുന്തോറും ഗണ്യമായി കുറഞ്ഞുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചില ധാരണകളിൽ എത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് സ്ഥിരീകരിച്ചു. ഇരുപക്ഷവും ചർച്ച ചെയ്യുന്ന 14 ഇന ധാരണാപത്രത്തിലെ പല വിഷയങ്ങളിലും ഏകദേശ തീരുമാനമായിട്ടുണ്ടെങ്കിലും അന്തിമ കരാർ ഉടനടി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഇറാൻ ഉറപ്പാക്കുന്നതിന് പകരമായി, അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കുക എന്നതിലാണ് ഇരുപക്ഷവും പ്രധാനമായും ചർച്ച നടത്തുന്നത്. ഈ താൽക്കാലിക കരാർ നിലവിൽ വന്നാൽ യുദ്ധത്തിന് താല്കാലിക വിരാമമാകും. തുടർന്ന് കൂടുതൽ വിപുലമായ ചർച്ചകൾക്കായി ഇരുവിഭാഗത്തിനും 60 ദിവസത്തെ സമയം ലഭിക്കും.

Story Summary

Iran’s Supreme Leader Mojtaba Khamenei warned that Gulf nations will no longer serve as shields for US bases, amid ongoing US-Iran frameworks to end the Middle East conflict. The 14-point MoU under discussion includes lifting the US naval blockade and reopening the Strait of Hormuz, though major disagreements remain over nuclear ambitions.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.