ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനാണ് ഇറാൻ ഭരണകൂടം ആലോചിക്കുന്നത്. ഇറാനിയൻ നിയമനിർമ്മാതാവ് ഇബ്രാഹിം അസീസിയുടെ ഈ പ്രസ്താവന പ്രമുഖ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്.(Iran plans to charge transit fee in Strait of Hormuz as Donald Trump readies Operation Epic Fury 2.0)
തങ്ങളുമായി രാഷ്ട്രീയ-നയതന്ത്ര സഹകരണമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമേ ഇനി ഈ പാതയിലൂടെ സുഗമമായ യാത്ര അനുവദിക്കൂ എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനെതിരെ നിലകൊള്ളുന്ന ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് പാത പൂർണ്ണമായും വിലക്കും.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച ഒരു രാജ്യത്തിനും ഈ വഴി തുറന്നുനൽകില്ലെന്ന് ഇബ്രാഹിം അസീസി മുന്നറിയിപ്പ് നൽകി. എന്നാൽ, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കപ്പലുകൾ ഇറാൻ നിലവിൽ കടത്തിവിടുന്നുണ്ട്. യുദ്ധം ഒഴിവാക്കാനും സമാധാന ചർച്ചകൾക്കുമായി പാക് ആഭ്യന്തര മന്ത്രി നിലവിൽ ഇറാനിലുണ്ട്.
ഇറാൻ നിയന്ത്രണം കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ, അവർക്കെതിരെ വീണ്ടും സൈനിക ആക്രമണം പുനരാരംഭിക്കാൻ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ചൈന സന്ദർശനത്തിന് ശേഷം വാഷിംഗ്ടണിൽ തിരിച്ചെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ പുതിയ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story Summary
Iran is planning to levy transit fees on commercial ships passing through the strategic Strait of Hormuz and ban vessels from hostile nations. Meanwhile, following his China visit, US President Donald Trump has reportedly directed top military officials to prepare ‘Operation Epic Fury 2.0’ against Iran if it deploys military force to disrupt maritime diplomacy.

