ടെഹ്റാൻ: യുഎസ്-ഇസ്രയേൽ-ഇറാൻ സൈനിക സംഘർഷങ്ങൾക്കും മിഡിൽ ഈസ്റ്റിലെ കപ്പൽ ഗതാഗത പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് പുതിയ സമാധാന ഉടമ്പടിക്ക് ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്. തങ്ങളുടെ പക്കലുള്ള ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായി ഉപേക്ഷിക്കാൻ ഇറാൻ തയ്യാറായതായി യു എസ് മാധ്യമം റിപ്പോർട്ട് ചെയ്തു.(Iran Nuclear Deal, Iran Agrees To Give Up Enriched Uranium Stockpile Trump Peace Treaty Strait Of Hormuz)
ഒന്നിലധികം ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ അത്രയും യുറേനിയം ഇറാന്റെ പക്കലുണ്ടെന്നായിരുന്നു യുഎസ് ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇറാൻ തങ്ങളുടെ യുറേനിയം ശേഖരം കൈമാറാൻ തത്വത്തിൽ സമ്മതിച്ചതായി രണ്ട് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ യുറേനിയം എങ്ങനെ, ഏത് രാജ്യത്തേക്ക് മാറ്റണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ സംവിധാനം വരും ദിവസങ്ങളിലെ ചർച്ചകളിൽ തീരുമാനിക്കും.
ഇറാൻ്റെ കൈവശം ആണവായുധം എത്താതിരിക്കുക എന്നത് ഈ യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും, യുറേനിയം വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഏറെക്കുറെ ചർച്ചകൾ പൂർത്തിയായ ധാരണാപത്രം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവസാന വിശദാംശങ്ങൾ മാത്രമാണ് ഇനി ചർച്ച ചെയ്യാനുള്ളതെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
അതേസമയം, അമേരിക്കൻ മാധ്യമങ്ങളുടെയും ട്രംപിന്റെയും വാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല എന്ന് ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Story Summary
According to reports by the New York Times and Reuters, Iran has agreed in principle to surrender its highly enriched uranium stockpile as part of a new phase of a peace treaty. US President Donald Trump announced on Truth Social that the deal would resolve the crisis in the Strait of Hormuz, enabling its reopening. While the agreement is expected to be implemented in three phases alongside a 60-day ceasefire extension, Iranian state media agencies like Fars and Tasnim have strongly denied these claims.

