HomeIran Israel Conflictആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വച്ച്:...

ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വച്ച്: ഇറാനെ നയിക്കാൻ ഖമേനിയുടെ മകൻ ? നന്ദിയറിയിച്ച് റെസ പഹ്ലവി, തിരിച്ചടി ഉടനെന്ന് ഇറാൻ, 7 പ്രതിരോധ മേധാവികളെയും കൊലപ്പെടുത്തിയെന്ന് സ്ഥിരീകരണം, പ്രതിരോധ നിര തകർന്നു | Ayatollah Ali Khamenei

ടെഹ്‌റാൻ: ഇറാന്റെ അധികാരകേന്ദ്രമായിരുന്ന പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി (86) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസിനു നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി, പ്രതിരോധ മന്ത്രി, മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.(Ayatollah Ali Khamenei was assassinated in his office on Saturday morning)

ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ഏഴു ദിവസത്തെ പൊതു അവധിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ അധിനിവേശത്തിനെതിരെ പോരാടിയ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു ഖമേനിയെന്ന് ഇറാൻ കാബിനറ്റ് പുറത്തിറക്കിയ അനുശോചന പ്രസ്താവനയിൽ പറഞ്ഞു.

പരമോന്നത നേതാവിന്റെ വധത്തിന് പിന്നാലെ ഇസ്രായേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കും എതിരെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിന് ഒരുങ്ങുകയാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ പ്രത്യാക്രമണം ആരംഭിക്കുമെന്നാണ് ഐആർജിസി നൽകുന്ന മുന്നറിയിപ്പ്.

മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കും വരെ സൈനിക നടപടി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. അതേസമയം, ഇറാന്റെ മോചനത്തിനുള്ള സമയമാണിതെന്ന് മുൻ ഷാ ഭരണാധികാരിയുടെ മകൻ റെസ പഹ്‌ലവി പറഞ്ഞു. ജനാധിപത്യപരമായ ഇറാന് വേണ്ടിയുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും ട്രംപിന്റെ നടപടിക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഇറാന്റെ പരമോന്നത നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കുന്ന സൈനിക നീക്കവുമായി അമേരിക്കയും ഇസ്രയേലും. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, രാജ്യത്തിന്റെ പ്രതിരോധം നിയന്ത്രിച്ചിരുന്ന ഏഴ് സുപ്രധാന സൈനിക മേധാവികളെയും വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇതിൽ പ്രധാനികളായ അലി ഷംഖാനി, മുഹമ്മദ് പാക്‌പോർ എന്നിവരുടെ മരണം ഇറാൻ സ്ഥിരീകരിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലായി.

ഇറാന്റെ സൈനിക ശക്തിയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) തലപ്പത്തുള്ള ഏഴ് പേരെയാണ് ഇസ്രയേൽ വധിച്ചത്. അലി ഷംഖാനി പ്രതിരോധ കൗൺസിൽ സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവുമാണ്. മുഹമ്മദ് പാക്‌പോർ ഐആർജിസി ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡർ ആണ്. അസീസ് നസീർസാദ പ്രതിരോധ മന്ത്രിയും, സലേ അസാദി, മുഹമ്മദ് ഷിരാസി, ഹൊസൈൻ ജബാൽ, അസെലിൻ, റെസ മൊസാഫാരി നിയ എന്നിവരുമാണ് കൊല്ലപ്പെട്ടത്.

ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസ് പൂർണ്ണമായും തകർന്ന നിലയിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. രാത്രി മുഴുവൻ നീണ്ടുനിന്ന വ്യോമാക്രമണങ്ങളിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടതായും ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായും ഇറാൻ ഭരണകൂടം ഔദ്യോഗികമായി സമ്മതിച്ചു. എന്നാൽ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുഎസ്-ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ തങ്ങളുടെ പ്രത്യാക്രമണം ജനവാസ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ഇത് ഗൾഫ് രാജ്യങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ പലതും പ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് വിവരം. ഗൾഫ് മേഖലയിൽ ജനജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു. സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിക്കുകയും ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

നാലര പതിറ്റാണ്ടിലേറെയായി ഇറാന്റെ ദിശ നിശ്ചയിച്ചിരുന്ന ആയത്തുല്ല അലി ഖമേനിയുടെ വധം ഇറാനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു വഴിത്തിരിവാണ്. 1989 മുതൽ 35 വർഷക്കാലം രാജ്യത്തിന്റെ സർവ്വ അധികാരങ്ങളും കയ്യാളിയിരുന്ന ഖമേനിയുടെ മരണം, ഇറാനെ ഇനിയെങ്ങോട്ട് നയിക്കും എന്ന വലിയ ചോദ്യമാണ് ലോകത്തിന് മുന്നിൽ ഉയർത്തുന്നത്. ഖമേനി യുഗത്തിന് അന്ത്യമായതോടെ, രാജ്യത്തിന്റെ ഭരണം ആര് ഏറ്റെടുക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഖമേനിക്കൊപ്പം മകൾ, മരുമകൻ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതോടെ വലിയൊരു കുടുംബ ദുരന്തം കൂടിയാണ് ടെഹ്‌റാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇറാനിയൻ ഭരണഘടന അനുസരിച്ച് പരമോന്നത നേതാവ് അന്തരിച്ചാൽ അധികാരം കൈമാറാൻ കൃത്യമായ ചട്ടങ്ങളുണ്ട്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രസിഡന്റ്, ജുഡീഷ്യറി തലവൻ, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഒരു പുരോഹിതൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.88 അംഗങ്ങളുള്ള ഈ പണ്ഡിത സഭയ്ക്കാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം. ഇവർ അടിയന്തരമായി യോഗം ചേർന്ന് യോഗ്യനായ ഒരാളെ കണ്ടെത്തണം.

മികച്ച ഇസ്‌ലാമിക് പാണ്ഡിത്യം, നീതിബോധം, രാഷ്ട്രീയ വീക്ഷണം, ഭരണനിപുണത എന്നിവയുള്ള വ്യക്തിയെ മാത്രമേ ഈ പദവിയിലേക്ക് പരിഗണിക്കൂ. നിലവിലെ സാഹചര്യത്തിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിക്ക് കൂടുതൽ അധികാരങ്ങൾ നൽകി ഭരണസ്ഥിരത ഉറപ്പാക്കാൻ ഇറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

1939-ൽ മഷാദിലെ ഒരു പുരോഹിത കുടുംബത്തിൽ ജനിച്ച അലി ഖമേനി, ചെറുപ്പത്തിലേ ഇസ്ലാമിക ദൈവശാസ്ത്രത്തിൽ പാണ്ഡിത്യം നേടി. ഇസ്ലാമിക വിപ്ലവത്തിന്റെ ശില്പിയായ ആയത്തുല്ല റൂഹൊള്ള ഖൊമേനിയുടെ അടുത്ത അനുയായിയായാണ് അദ്ദേഹം വളർന്നത്. ഷാ ഭരണകൂടത്തിനെതിരായ സമരങ്ങളിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചു.

1981 മുതൽ 1989 വരെ ഇറാന്റെ പ്രസിഡന്റായി. 1981-ൽ നടന്ന വധശ്രമത്തിൽ വലതുകൈ ഭാഗികമായി തളർന്നുവെങ്കിലും രാഷ്ട്രീയ പോരാട്ടത്തിൽ അദ്ദേഹം തളർന്നില്ല. 1989-ൽ റൂഹൊള്ള ഖൊമേനിയുടെ മരണശേഷം ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ അദ്ദേഹത്തെ പരമോന്നത നേതാവായി തിരഞ്ഞെടുത്തു.

ഇറാന്റെ ഭരണഘടന അനുസരിച്ച് പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. കമാൻഡർ-ഇൻ-ചീഫ് ആയി സായുധ സേനയുടെ പൂർണ്ണ നിയന്ത്രണം അദ്ദേഹത്തിനായിരുന്നു. ഇറാന്റെ ആണവ പദ്ധതികളിൽ അവസാന വാക്കും അദ്ദേഹത്തിനായിരുന്നു. ജുഡീഷ്യറി, ഇന്റലിജൻസ്, സ്റ്റേറ്റ് മീഡിയ, ഐആർജിസി എന്നിവ ഖമേനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.

മുഹമ്മദ് ഖതാമി മുതൽ ഹസൻ റൂഹാനി വരെയുള്ള പ്രസിഡന്റുമാർ ഭരണാധികാരികളായപ്പോഴും ഖമേനി തന്റെ ‘ഉരുക്കുമുഷ്ടി’ ഉപയോഗിച്ച് രാജ്യത്തെ നയിച്ചു. 2009-ലെ ‘ഗ്രീൻ മൂവ്‌മെന്റ്’ പ്രതിഷേധങ്ങളെ അദ്ദേഹം കർശനമായി അടിച്ചമർത്തി. വിദേശനയത്തിൽ ഇസ്രായേലിനോടുള്ള കടുത്ത ശത്രുതയും, ലെബനൻ, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിൽ ഇറാന്റെ സ്വാധീനം ഉറപ്പിക്കുന്നതും അദ്ദേഹത്തിന്റെ കാലത്തെ പ്രധാന നയങ്ങളായിരുന്നു.

WhatsApp Channel Banner

Latest updates

പ്രീ സെയിൽസിൽ റെക്കോർഡ് തകർത്ത് ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’: 12...

ന്യൂഡൽഹി: മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ അഡ്വാൻസ് ബുക്കിംഗിൽ ചരിത്ര കുതിപ്പ്. അമേരിക്കയിലെ പ്രീമിയം തിയേറ്ററുകളിൽ ആരംഭിച്ച പ്രീ-സെയിൽസിൽ വെറും 12...

CJP വിവാദം: പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് രാഹുൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയം ലോക്‌സഭാ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സർക്കാരിന്റെ അനുമതി വേണമെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചതെന്ന് വീഡിയോ...

കേന്ദ്രം വിളിച്ചു ചേർക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്:...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർക്കുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ...

ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതി: ADGP MR അജിത്...

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

നിതിൻ രാജിൻ്റെ മരണം: മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...