ഫിലാഡൽഫിയ: 2026 ഫിഫ ലോകകപ്പിൽ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന ബ്രസീലിന് വലിയ ആശ്വാസ വാർത്ത. സൂപ്പർ താരം നെയ്മർ പരിക്കിൽ നിന്ന് മോചിതനായി ടീമിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ കളിക്കാനിറങ്ങുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു.(Neymar To Return For Brazil Crucial World Cup Match Against Scotland)
മെയ് 17-ന് സാന്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെയേറ്റ വലതുകാൽ വണ്ണയിലെ പരിക്ക് കാരണം ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മറിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. മൊറോക്കോയ്‌ക്കെതിരായ ആദ്യ മത്സരം (1-1 സമനില) നഷ്ടമായ താരം, ഹെയ്‌റ്റിക്കെതിരെ ശനിയാഴ്ച നടന്ന മത്സരത്തിലും (3-0 വിജയം) ടീമിന് പുറത്തായിരുന്നു. ന്യൂജേഴ്‌സിയിൽ ചികിത്സയിലായിരുന്ന നെയ്മർ ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്ന് ആൻസലോട്ടി വ്യക്തമാക്കി.
“നെയ്മർ നാളെ ഒറ്റയ്ക്ക് പരിശീലനം നടത്തും. തിങ്കളാഴ്ച മുതൽ ടീമിനൊപ്പം പൂർണ്ണമായി പങ്കുചേരും. സ്കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാൻ പൂർണ്ണ സജ്ജനായിരിക്കും,” പരിശീലകൻ പറഞ്ഞു. ഹെയ്‌റ്റിക്കെതിരായ മത്സരത്തിൽ റാഫിഞ്ഞയ്ക്ക് ഹാംസ്ട്രിങ് പരിക്ക് പറ്റിയത് ബ്രസീൽ ക്യാമ്പിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ആദ്യ പകുതിയിൽ തന്നെ താരത്തിന് കളം വിടേണ്ടി വന്നിരുന്നു. റാഫിഞ്ഞയുടെ പരിക്കിന്റെ വ്യാപ്തി വ്യക്തമല്ലെന്നും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ആൻസലോട്ടി കൂട്ടിച്ചേർത്തു. റാഫിഞ്ഞയ്ക്ക് കളിക്കാൻ സാധിച്ചില്ലെങ്കിൽ നെയ്മറിന്റെ സാന്നിധ്യം ബ്രസീലിന്റെ മുന്നേറ്റ നിരയ്ക്ക് കൂടുതൽ കരുത്ത് പകരും.
Story Summary
Brazil coach Carlo Ancelotti has confirmed that superstar forward Neymar will return from a calf injury for the team’s crucial final Group C World Cup match against Scotland. Neymar’s comeback provides a massive boost to the Selecao, especially amid growing injury concerns surrounding winger Raphinha who sustained an injury against Haiti.

