Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala
HomeEntertainmentസലിം കുമാറിൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ: ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും,...

സലിം കുമാറിൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ: ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും, ബ്യൂഗിൾ സല്യൂട്ട് നൽകും, മതപരമായ ചടങ്ങുകൾ ഒഴിവാക്കും | Salim Kumar Funeral

🎙️ Latest Podcast

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാർ വഹിക്കും. ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ എറണാകുളം ജില്ലാ കലക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി.(Salim Kumar Funeral To Be Held With Full State Honors)

സംസ്കാര ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികൾ നൽകുന്നതിനും, കേരള പൊലീസിന്റെ ബ്യൂഗിൾ സല്യൂട്ട് നൽകുന്നതിനും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനം നടക്കും. തുടർന്ന് ഭൗതിക ശരീരം വടക്കൻ പറവൂരിലെ വസതിയിൽ എത്തിക്കും. വൈകീട്ട് 3 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന സലിം കുമാറിന്റെ ആഗ്രഹം മാനിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുക. പറവൂരിലെ പൊതുദർശന ചടങ്ങുകളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അന്തിമോപചാരം അർപ്പിക്കും.

ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45-ഓടെ അദ്ദേഹം അന്തരിച്ചത്. ദീർഘകാലമായി അസുഖബാധിതനായിരുന്ന സലിം കുമാർ കരൾമാറ്റ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. 1969 ഒക്ടോബർ 10-ന് എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായാണ് സലിം കുമാർ ജനിച്ചത്. മതങ്ങൾക്കതീതമായ പേര് വേണമെന്ന പിതാവിന്റെ ആഗ്രഹപ്രകാരമാണ് ‘സലിം’ എന്ന പേര് നൽകിയത്.

Story Summary

The Kerala government has decided to conduct the funeral of the late actor Salim Kumar with full state honors, covering all associated expenses. Following his wish to avoid religious rituals, the funeral will be held today at his residence in North Paravur, after a public viewing at the Paravur Town Hall.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.