തിരുവള്ളൂർ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കാൻ മുഖ്യമന്ത്രി വിജയ് ‘സിംഗപ്പെൺ’ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ, തിരുവള്ളൂരിൽ മൂന്ന് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വലിയ പ്രക്ഷോഭത്തിന് വഴിവെച്ചിരിക്കുകയാണ്. ഞായറാഴ്ച വീടിനടുത്തുവെച്ച് കാണാതായ കുട്ടിയെ പിന്നീട് ഗുരുതരമായ പരിക്കുകളോടെ സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.(Three year old girl raped and murdered in Tamil Nadu sparks political controversy)
സംഭവത്തിൽ ബിഹാർ സ്വദേശിയായ വിബിൻ മാഞ്ച് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിസ്‌ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. അയൽവാസികൾക്കും കുട്ടിയെ ബിസ്‌ക്കറ്റ് നൽകി കൊണ്ടുപോകുന്നത് കണ്ടെങ്കിലും, ഇരുവരും ഒരേ കുടിയേറ്റ സമൂഹത്തിൽപ്പെട്ടവരായതിനാൽ അസ്വഭാവികമായി ഒന്നും തോന്നിയില്ലെന്ന് നാട്ടുകാർ പറയുന്നു.
ഈ സംഭവം തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെച്ചൊല്ലി രൂക്ഷമായ രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമിട്ടു. ഭരണകൂടം പരാജയപ്പെട്ടെന്ന് ആരോപിച്ച് ഡി.എം.കെ രംഗത്തെത്തി. വിജയ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായി ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം ‘വെന്റിലേറ്ററിലാണെന്നും’ അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Story Summary
A three-year-old girl was brutally raped and murdered in Thiruvallur, Tamil Nadu, just days after CM Vijay launched the ‘Singappenn’ task force for women’s safety. The opposition DMK has launched a scathing attack on the TVK government, citing alarming data on rising crimes against women and demanding immediate corrective action to address the failing law and order situation.

