ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ 22-കാരി ശിവാനി സിംഗ് കൊല്ലപ്പെട്ട കേസിൽ കാമുകൻ അറസ്റ്റിൽ. ഷിവാനിയുമായി ആറ് വർഷത്തോളമായി പ്രണയത്തിലായിരുന്ന പ്രേം കുമാർ മാഞ്ചി എന്ന യുവാവിനെയാണ് ലക്നൗ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. യുവതി കാണാതായ ദിവസം വന്ന ഒരു ഫോൺ കോളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.( Shivani Singh murder case, Shivani Singh Murdered By Lover Prem Kumar Manjhi Arrested)
ലഖ്‌നൗ വൃന്ദാവൻ യോജനയിലെ ഉത്രേതിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള കാടുകളിൽ നിന്നാണ് തിങ്കളാഴ്ച ഷിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. മേയ് 14-നായിരുന്നു പ്രകാശ് എന്ന യുവാവുമായി ഷിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ, മേയ് 17-ന് ഓഫീസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ശിവാനി പിന്നീട് തിരിച്ചെത്തിയില്ല. കടുത്ത അമർഷത്തിലായിരുന്ന പ്രേം കുമാർ, മേയ് 17 രാത്രി റെയിൽവേ സ്റ്റേഷന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് ശിവാനിയെ വിളിച്ചുവരുത്തുകയായിരുന്നു.
വിവാഹനിശ്ചയത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും, തുടർന്ന് പ്രതി റബ്ബർ പൈപ്പ് ഉപയോഗിച്ച് ശിവാനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് സൗത്ത് സോൺ എ.ഡി.സി.പി വസന്ത് കുമാർ പറഞ്ഞു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ച പ്രതി, കല്ലുകൊണ്ട് തല തകർക്കുകയും യുവതിയുടെ മൊബൈൽ ഫോൺ തെലിബാഗ് കനാലിലേക്ക് എറിയുകയും ചെയ്തു. പ്രതിയായ പ്രേം കുമാർ മാഞ്ചിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103(1), 238 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Story Summary
A 22-year-old MNC employee, Shivani Singh, was murdered in Lucknow just four days after her engagement. Her 23-year-old lover, Prem Kumar Manjhi, was arrested after police tracked a phone call made to her on the day she went missing. Upset over her engagement, Prem called her to an isolated spot near Utretia railway station, strangled her with a rubber pipe, smashed her head with a stone, and dumped her phone in a canal to destroy evidence.

