ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയേറ്റി അസ്വാഭാവിക വിവരങ്ങൾ പുറത്ത്. മരണത്തിന് തൊട്ടുമുൻപ് യുവതി കുളത്തിലേക്ക് കൊണ്ടുപോയെന്ന് കരുതുന്ന ക്ഷേത്രവിഗ്രഹം കണ്ടെത്താനായി പോലീസ് തിരച്ചിൽ ശക്തമാക്കി. ഹൈദരാബാദ് സ്വദേശിയായ തേജസ്വിനിയാണ് മരിച്ചത്.(Hyderabad Techie Death Case Bizarre Turn Police Search For Temple Idol Carried By Deceased Into Pond)
വസ്ത്രങ്ങൾ പൂർണ്ണമായും അഴിച്ചുമാറ്റി നഗ്നയായി സമീപത്തെ അമ്പലത്തിൽ അതിക്രമിച്ചു കയറിയ തേജസ്വിനി, അവിടെയുണ്ടായിരുന്ന ‘അമ്മവാരു’ ദേവിയുടെ വിഗ്രഹം കൈക്കലാക്കി തൊട്ടടുത്തുള്ള കുളത്തിലേക്ക് നടന്നുപോയി ചാടുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. യുവതിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയെങ്കിലും വിഗ്രഹം ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല.
കേസിലെ നിർണായക തെളിവായ ഈ വിഗ്രഹം കണ്ടെത്താൻ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് ബോട്ടുകളുപയോഗിച്ച് കുളത്തിൽ വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. തേജസ്വിനിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ അരുണയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. യുവതിയുടെ മരണമൊഴി എന്ന് കരുതുന്ന രേഖകൾ, സാമ്പത്തിക ഇടപാടുകൾ, മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലെ നീക്കങ്ങൾ എന്നിവയും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടക വരുന്ന ഒരു ഫ്ലാറ്റിലായിരുന്നു തേജസ്വിനി താമസിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ ലോഡ്ജ് പോലെയാണ് പ്രവർത്തിച്ചിരുന്നതെന്നും ഇതിന് മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Story Summary
The investigation into the death of Hyderabad techie Tejaswini has taken a bizarre turn as the Disaster Response Force (DRF) launches a search to recover a temple idol she allegedly carried into a pond before drowning. Police suspect suicide and are probing her high-end flat rentals, financial transactions, and recent movements while analyzing CCTV footage for official conclusions.


