ബെംഗളൂരു: കടുകോടിയിൽ ആറുവയസ്സുകാരി വെണ്ണിലയുടെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മൂന്നു മാസം മുൻപ് നടന്ന സംഭവത്തിൽ, കുട്ടിയുടെ അമ്മ പ്രിയങ്ക പി., ഇവരുടെ ലിവ്-ഇൻ പങ്കാളി മോഹൻ ജെ. മഹാനിംഗപ്പ എന്നിവർക്കെതിരെ കൊലപാതക കുറ്റത്തിന് പോലീസ് കേസെടുത്തു. ഇവരുടെ ബന്ധത്തിന് തടസ്സമായി നിന്നതുകൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.(Bengaluru Six Year Old girl Murder, Mother And Partner Arrested)
കഴിഞ്ഞ മാർച്ച് 25-നാണ് സീഗെഹള്ളിയിലെ വില്ലയിൽ വെച്ച് കുട്ടി മരിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, കുട്ടിയുടെ പിതാവ് പ്രവീൺ ബസപ്പ നൽകിയ പരാതിയെത്തുടർന്നാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം നീക്കിയത്.
ഐസ്‌ക്രീമിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മോഹൻ കുട്ടിയുടെ വയറ്റിൽ ശക്തിയായി ഇടിച്ചുവെന്നും, വേദന കൊണ്ട് കരഞ്ഞ കുട്ടിയെ ഇയാൾ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ഇവർ 12 മണിക്കൂറോളം നഗരത്തിൽ കറങ്ങിയെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
പ്രിയങ്കയും പ്രവീണും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. പ്രിയങ്ക പിന്നീട് പഴയ സുഹൃത്തായ മോഹനൊപ്പം താമസമാക്കുകയായിരുന്നു. മകളുടെ മരണത്തിൽ പ്രിയങ്ക നൽകിയ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രവീൺ സംശയം ഉന്നയിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യുകെയിലുള്ള ഒരു ശിശുരോഗ വിദഗ്ദ്ധനെ കാണിച്ച് ഉപദേശം തേടിയ പിതാവ്, പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Story Summary
Six-year-old Vennila, who died in Bengaluru three months ago, was allegedly murdered by her mother, Priyanka, and her live-in partner, Mohan. The accused, who viewed the child as an obstacle to their relationship, reportedly assaulted and strangled her before attempting to cover up the crime.

