Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeCrimeബെംഗളൂരു ബലാത്സംഗ കേസ്: മാപ്പപേക്ഷിച്ച് പ്രതി; നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്, കേരളത്തിലേക്ക്...

ബെംഗളൂരു ബലാത്സംഗ കേസ്: മാപ്പപേക്ഷിച്ച് പ്രതി; നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്, കേരളത്തിലേക്ക് കടന്നു? | Bengaluru Madiwala Rape Case

🎙️ Latest Podcast

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി പെൺകുട്ടി ബലാത്സംഗത്തിനിരയായ കേസിൽ പ്രതി കൈകൂപ്പി മാപ്പുപറയുന്ന നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്. അതിക്രമത്തിന് ശേഷം മുറിയിലെത്തിയ പെൺകുട്ടിയുടെ സുഹൃത്തുക്കൾ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രതി താൻ ചെയ്ത തെറ്റിന് കൈകൂപ്പി മാപ്പപേക്ഷിക്കുന്നത്. (Bengaluru Madiwala Rape Case Accused Hainas Apology Video Shifts To Audugodi Police)

അതേസമയം, മാധ്യമങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് കേസിൽ കർണാടക പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസ് ഒത്തുതീർപ്പാക്കാൻ പെൺകുട്ടിയുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയും, കേസ് രജിസ്റ്റർ ചെയ്യാൻ മടിക്കുകയും ചെയ്ത മഡിവാള സബ് ഇൻസ്പെക്ടർക്കും മറ്റ് പോലീസുകാർക്കുമെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടിട്ടുണ്ട്.

പെൺകുട്ടിയുടെ പ്രത്യേക പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് ജോയിന്റ് കമ്മീഷണർ അന്വേഷണം മഡിവാള സ്റ്റേഷനിൽ നിന്ന് ആഡുഗോഡി സ്റ്റേഷനിലേക്ക് മാറ്റി. നേരത്തെ മഡിവാള പോലീസ് പ്രതിയെ രക്ഷിക്കാൻ തക്കവണ്ണം തയാറാക്കിയ ദുർബലമായ എഫ്.ഐ.ആറിന് പകരം, ശക്തമായ വകുപ്പുകൾ ചുമത്തി പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജോയിന്റ് കമ്മീഷണർ നിർദ്ദേശിച്ചു.

Story Summary

Crucial video footage has emerged in the Bengaluru Madiwala rape case, showing the accused, Hainas, folding his hands and apologizing to the victim and her friends after the assault. Following intense media pressure, Karnataka Police shifted the investigation from Madiwala police station to Audugodi station, after Madiwala SI allegedly questioned the victim’s virginity and delayed medical tests. A fresh FIR has been registered, and a Karnataka police team has left for Kerala (Kannur and Sulthan Bathery) to arrest the absconding accused.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.