ബെഗുസരായ്: ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ട അതിജീവിതയോട് പഞ്ചായത്ത് മുൻപാകെ നിലത്തുതുപ്പിയ ഉമിനീർ നക്കാൻ നിർബന്ധിച്ച് ക്രൂരത. ബിഹാറിലെ ബെഗുസരായിലാണ് ക്രൂരവും അപമാനകരവുമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വൻ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Bihar Rape Survivor Forced to Lick Spit by Local Panchayat Police Probe)
ജൂൺ ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂൺ 2-ന് രാത്രി അയൽവാസി വീടിനുള്ളിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് ഓഗസ്റ്റ് 1-ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. ജനലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ വിവരമറിയിക്കുന്നതിന് പകരം സ്വന്തമായി ‘പഞ്ചായത്ത്’ കൂട്ടി രണ്ടുപേരെയും പരസ്യമായി അപമാനിക്കുകയായിരുന്നു.
വ്യാജ പഞ്ചായത്ത് ചേർന്ന് നടത്തിയ ശിക്ഷാവിധിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്രാമവാസികൾക്ക് നടുവിൽ ചെവിയിൽ പിടിച്ച് നിൽക്കുന്ന അതിജീവിത നിലത്തുതുപ്പിയ ഉമിനീർ നക്കുന്നതും, തുടർന്ന് പീഡനക്കേസിലെ പ്രതിയായ യുവാവിനോടും ഇതേ പ്രവൃത്തി ചെയ്യാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ജൂലൈ 31-ന് വീഡിയോ വൈറലായതിനെ തുടർന്നാണ് ആഗസ്റ്റ് 1-ന് യുവതി പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.
Story Summary
A horrific incident of public humiliation came to light in Bihar’s Begusarai, where a woman was forced to lick spit in front of a local panchayat after raising a rape complaint. Following the viral video of the June incident, police launched a thorough investigation into the sexual assault allegations and the illegal panchayat’s actions.


