പട്ന: ബിഹാറിലെ ഡെഹ്‌റി-ദാൽമിയാനഗർ മുനിസിപ്പൽ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫീസർ വിമൽ കുമാറിന്റെ വധത്തിൽ ഡ്രൈവർ അറസ്റ്റിൽ. പട്നയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എക്സിക്യൂട്ടീവ് ഓഫീസറുടെ ഡ്രൈവറായ മിഥിലേഷ് കുമാറിനെയാണ് ഓറംഗാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.(Bihar Municipal Officer Murder, Vimal Kumar Murdered Driver Arrested)
ശനിയാഴ്ച ഔദ്യോഗിക പരിപാടിക്ക് ശേഷം ഡെഹ്‌റിയിൽ നിന്ന് പട്നയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. യാത്രയ്ക്കിടെ പ്രാഥമിക ആവശ്യങ്ങൾക്കായി വാഹനം നിർത്താൻ ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥൻ സമ്മതിച്ചില്ല. തുടർന്ന് വാഹനത്തിനുള്ളിലുണ്ടായിരുന്ന ഇരുമ്പ് വടിയെടുത്ത് കാറിലിടിക്കുകയും പുറത്തിറങ്ങിയ വിമൽ കുമാറിനെ മാരകമായി ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അജ്ഞാതർ ആക്രമിച്ചതാണെന്ന ഡ്രൈവറുടെ ആദ്യ മൊഴിയിലെ വൈരുദ്ധ്യമാണ് ഇയാളിലേക്ക് സംശയമെത്തിച്ചത്. എന്നാൽ, കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കൊല്ലപ്പെട്ട വിമൽ കുമാറിന്റെ ഭാര്യ ബബിത കുമാരി ആരോപിച്ചു.
Story Summary
The executive officer of Bihar’s Dehri-Dalmianagar Municipal Council, Vimal Kumar, was allegedly murdered by his driver following an argument during a drive to Patna. While police cite work stress and a sudden dispute over stopping the vehicle as the motive, the victim’s wife has alleged political extortion.


