ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രൂരമായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് വിശദീകരണം തേടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ ആഭ്യന്തരമന്ത്രി എന്ന നിലയിൽ അമിത് ഷാ അനുമതി നൽകിയിരുന്നോ എന്ന് ജൂലൈ 25-ന് അയച്ച കത്തിൽ രാഹുൽ ഗാന്ധി ചോദിച്ചു.(Rahul Gandhi Writes To Amit Shah Questioning Pellet Gun Use On NEET Protesters)
छात्रों को मारने का आदेश किसने दिया? pic.twitter.com/NDwfka1UqO
— Rahul Gandhi (@RahulGandhi) July 26, 2026
നീതിപൂർവ്വമായ വിദ്യാഭ്യാസ സമ്പ്രദായം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ യുവാക്കളെയും വിദ്യാർത്ഥിനികളെയും പോലീസും സുരക്ഷാ സേനയും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. പെല്ലറ്റ് പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരു കണ്ണിലെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹിൽ ലോചാബ് എന്ന 19-കാരനായ വിദ്യാർത്ഥിയുടെ അവസ്ഥയും അദ്ദേഹം കത്തിൽ പരാമർശിച്ചു. സിവിൽ വസ്ത്രം ധരിച്ച് വിദ്യാർത്ഥികളെ ലാത്തികൊണ്ട് തല്ലിച്ചതച്ച വ്യക്തികൾ പോലീസാണോ അതോ മറ്റ് വോളന്റിയർമാരാണോ എന്നും ഇവരെ വിന്യസിക്കാൻ ആരാണ് ഉത്തരവിട്ടതെന്നും അദ്ദേഹം ചോദ്യമുയർത്തി.
അഭിജീത് ദിപ്കെ തുടക്കം കുറിച്ച കോക്രോച്ച് ജനത പാർട്ടി പ്രക്ഷോഭത്തിന് സാമൂഹിക പ്രവർത്തകൻ സൊനം വാങ്ചുക്ക് അടക്കമുള്ളവരുടെ പിന്തുണ ലഭിച്ചിരുന്നു. സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അതേസമയം വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസിന്റെ വാദം.
Story Summary
Leader of Opposition Rahul Gandhi wrote to Union Home Minister Amit Shah questioning whether he approved the use of “lethal force” and pellet guns against students protesting the NEET paper leak in Delhi on July 20. Highlighting injuries sustained by protesters, including a 19-year-old student named Sahil, Gandhi demanded accountability for the police action and questioned the presence of plain-clothed individuals beating protesters.


