ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒരു “ക്രിമിനൽ വിദ്യാഭ്യാസ മന്ത്രി” ആണെന്നും അദ്ദേഹം എത്രയും വേഗം പദവിയിൽ നിന്നും രാജിവെച്ച് പുറത്തുപോകണമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പരീക്ഷാ അട്ടിമറികൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ മൂന്ന് പ്രധാന ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്.(Rahul Gandhi Demands Dharmendra Pradhan Resignation Over NEET Paper Leak)
ജൂലൈ 20-ന് നടന്ന ‘സംസദ് ചലോ’ മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ മർദ്ദനവും ആക്രമണവും അഴിച്ചുവിട്ട പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവാക്കളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തകർന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതീകമാണ് ധർമ്മേന്ദ്ര പ്രധാൻ. ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങാൻ കാരണം അദ്ദേഹമാണ്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും പെല്ലറ്റ് ഗൺ പ്രയോഗിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി വേണം.
ഈ തകരാറുകൾക്ക് കാരണമായ സിസ്റ്റത്തിന്റെ തലപ്പത്തിരിക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളോട് പരസ്യമായി മാപ്പ് പറയണം. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ മാധ്യമങ്ങൾക്ക് മുന്നിൽ നിർത്തിയാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. സമാധാനപരമായി സമരം ചെയ്ത യുവാക്കൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചില്ലെന്ന സർക്കാരിന്റെ വാദം കള്ളമാണെന്നും, പരിക്കേറ്റ യുവാവിന്റെ കാഴ്ചശക്തി വീണ്ടെടുക്കാനാകുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോക്ക്റോച്ച് ജനതാ പാർട്ടിയുമായി കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും നടത്തിയ കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ പിൻവലിക്കാമെന്നും ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാം എന്നും സർക്കാർ തത്ത്വത്തിൽ സമ്മതിച്ചെങ്കിലും മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിജെപിയും പ്രതിപക്ഷവും.
Story Summary
Congress leader Rahul Gandhi hit out at the Modi government over the NEET paper leak row, calling Dharmendra Pradhan a “criminal Education Minister” and demanding his immediate resignation. Highlighting three core demands of protesting students, Rahul Gandhi criticized the police violence and pellet gun usage against youth, urging Prime Minister Narendra Modi to apologize to the nation’s youth.


