തിരുവനന്തപുരം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശിയും എൻ.എച്ച്.പി.സി ജിയോളജിസ്റ്റുമായ അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം റോഡ് മാർഗ്ഗം കൊൽക്കത്ത വിമാനത്താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്.(Sikkim Tunnel Tragedy Body Of Geologist Aneesh Mohan To Be Brought Home Soon)
കൊൽക്കത്ത എയർപോർട്ടിൽ വെച്ച് മൃതദേഹം എംബാം ചെയ്യുന്നതിനായി നോർക്കയുടെ ഇടപെടലിലൂടെ മൊബൈൽ എംബാമിംഗ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. എംബാമിംഗ് പൂർത്തിയാക്കിയ ശേഷം ലഭ്യമായ ഏറ്റവും അടുത്ത വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കും.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി ആംബുലൻസ് സൗകര്യവും സർക്കാരിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്കയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ‘
Story Summary
The Kerala Chief Minister’s Office announced that steps are being taken to bring back the body of geologist Aneesh Mohan, a native of Pampady in Kottayam who died in a tunnel collapse in Sikkim. Facilitated by NORKA, the body is being brought to Kolkata airport for embalming before being flown to Kochi.


