ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ഡൽഹി ജന്ദർ മന്ദറിൽ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വിദ്യാഭ്യാസ മന്ത്രിക്ക് രാജി കത്ത് എങ്ങനെ എഴുതണമെന്ന് അറിയില്ലായിരിക്കും എന്ന് മഹുവ മൊയ്ത്ര ‘എക്‌സി’ൽ കുറിച്ചു. ആർ.എസ്.എസ് മാപ്പ് അപേക്ഷ എഴുതാൻ മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ എന്നും അവർ പരിഹസിച്ചു.(Mahua Moitra Digs At Dharmendra Pradhan Over CJP NEET Protest Delhi)
പാർലമെന്റിലേക്ക് സി.ജെ.പി നടത്തിയ ‘സംസദ് ചലോ’ മാർച്ചിന് നേരെ തിങ്കളാഴ്ച ഡൽഹി പോലീസ് ശക്തമായ ബലപ്രയോഗവും ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. പെയ്യുന്ന കനത്ത മഴയത്തും പോലീസിന്റെ അടിച്ചമർത്തലുകൾക്കിടയിലും ചൊവ്വാഴ്ചയും ജന്ദർ മന്ദറിൽ നിരവധി വിദ്യാർത്ഥികളും വളണ്ടിയർമാരും പ്രതിഷേധവുമായി നിലയുറപ്പിച്ചു.
അതേസമയം, പ്രതിഷേധത്തിനിടെ പോലീസ് ക്രൂരമായി മർദ്ദിച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരോട് സി.ജെ.പി സ്ഥാപകൻ അഭിജീത്ത് ദിപ്കെ പരസ്യമായി മാപ്പുപറഞ്ഞു. ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ വേണ്ടി സർക്കാർ വിദ്യാർത്ഥികളുടെ ചോര വീഴ്ത്താൻ പോലും മടി കാണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Story Summary
TMC MP Mahua Moitra took a dig at Education Minister Dharmendra Pradhan over the ongoing NEET paper leak protests by CJP at Jantar Mantar, mocking that he probably doesn’t know how to write a resignation letter. Meanwhile, despite police force, heavy rains, and the dismantling of stage setups, CJP volunteers and protesters continued their sit-in, demanding Pradhan’s resignation and education reforms.


