ന്യൂഡൽഹി: അബുദാബി, കുവൈറ്റ്, സിംഗപ്പൂർ, കാൻബെറ (ഓസ്ട്രേലിയ) എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് നൽകാനുള്ള ടെൻഡർ പ്രക്രിയ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.(Supreme Court Upholds Delhi HC Verdict Quashing MEA CPV Services Tenders Abroad)
എന്നാൽ, ടെൻഡർ റദ്ദാക്കിയത് മൂലം വിദേശത്തെ ഇന്ത്യൻ മിഷനുകളുടെ പ്രതിദിന പ്രവർത്തനങ്ങളും കോൺസുലർ സേവനങ്ങളും തടസ്സപ്പെടാതിരിക്കാൻ പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താൻ സുപ്രീം കോടതി വിദേശകാര്യ മന്ത്രാലയത്തിന് അനുമതി നൽകി. മുൻപ് സേവനം നൽകിയിരുന്ന ഏജൻസികളെത്തന്നെ താത്കാലികമായി തുടരാൻ അനുവദിക്കാനോ, അല്ലെങ്കിൽ തടസ്സമില്ലാതെ സേവനം നൽകാൻ മറ്റ് താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്താനോ മന്ത്രാലയത്തിന് തീരുമാനിക്കാം.
മൂന്ന് മാസത്തിനുള്ളിൽ പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. സാങ്കേതിക മൂല്യനിർണ്ണയ ഘട്ടത്തിൽ സുതാര്യതയില്ലെന്നും, വോട്ടുകളോ മാർക്കുകളോ നൽകിയതിന് വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ജൂലൈ 15-നാണ് ഡൽഹി ഹൈക്കോടതി മുൻ ടെൻഡർ നടപടികൾ റദ്ദാക്കിയത്.
Story Summary
The Supreme Court upheld the Delhi High Court’s judgment quashing the Ministry of External Affairs’ tender process for outsourcing Consular, Passport, and Visa (CPV) services across Indian missions in Abu Dhabi, Kuwait, Singapore, and Canberra. A Bench led by CJI Surya Kant permitted the MEA to make temporary interim arrangements


