HomeKerala'കുടുംബബന്ധങ്ങൾ മാറുന്നു, ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നു': നെന്മാറ ഇരട്ടക്കൊലക്കേസ് വിധിന്യായത്തിൽ കോടതിയുടെ...

‘കുടുംബബന്ധങ്ങൾ മാറുന്നു, ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നു’: നെന്മാറ ഇരട്ടക്കൊലക്കേസ് വിധിന്യായത്തിൽ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ | Nenmara Double Murder

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധിന്യായത്തിൽ കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തെ മുൻനിർത്തി സുപ്രധാന നിരീക്ഷണങ്ങൾ. കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുന്നുണ്ടെന്നും സമൂഹത്തിൽ ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുകയാണെന്നും കേസിന്റെ പശ്ചാത്തലത്തിൽ ജഡ്ജി നിരീക്ഷിച്ചു.(Nenmara Double Murder, Palakkad Court Observations On Family Bonds)

ഇതിന്റെ തുടർച്ചയെന്നോണം സംസ്ഥാനത്ത് അതീവ ക്രൂരമായ കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വ്യക്തമാക്കിയാണ് പ്രതിക്ക് പരമാവധി ശിക്ഷയായ തൂക്കുകയർ കോടതി വിധിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് യാതൊരു തെളിവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ പ്രതിക്ക് യാതൊരുവിധ മാനസിക തകരാറുകളുമില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്‌ക്കൊപ്പം വഴി തടഞ്ഞുനിർത്തിയതിന് ഒരു മാസത്തെ ജയിൽവാസവും വിധിച്ചിട്ടുണ്ട്.

പ്രതി തന്റെ ക്രൂരമായ കുറ്റകൃത്യത്തെ വിചാരണവേളയിൽ തുടർച്ചയായി ന്യായീകരിക്കുകയാണ് ചെയ്തതെന്നും, കൊലപാതകം വ്യക്തമായ പദ്ധതിയിട്ട് ആസൂത്രണം ചെയ്തതാണെന്നും വിധിയിൽ പറയുന്നു. പ്രതിക്ക് ഒട്ടും മാനസാന്തരത്തിന് സാധ്യതയില്ലെന്ന് വിലയിരുത്തിയ കോടതി, ചെന്താമരയിൽ നിന്ന് 20 ലക്ഷം രൂപ പിഴയീടാക്കാനും ഉത്തരവിട്ടു. പ്രതിയുടെ വീട് ഭാര്യയുടെ പേരിലായതിനാൽ ഈ തുക ലഭ്യമാക്കാൻ സർക്കാർ അടിയന്തര സഹായം നൽകണം. കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് പൂർണ്ണ സംരക്ഷണം ഒരുക്കാൻ നിർദ്ദേശിച്ച കോടതി, പ്രതി ഏതെങ്കിലും സാഹചര്യത്തിൽ പരോളിൽ ഇറങ്ങുകയാണെങ്കിൽ കേസിലെ സാക്ഷികൾക്കും ഇരകൾക്കും കനത്ത സുരക്ഷ ഉറപ്പാക്കണമെന്നും കർശനമായി ഉത്തരവിട്ടു. സംഭവം നടന്ന് കേവലം 58 ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘത്തെ കോടതി പ്രത്യേകം അഭിനന്ദിച്ചു.

അതേസമയം, വിധിയിൽ തൃപ്തരല്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രതിഭാഗം വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിൽ നിന്ന് പ്രതിയുടെ രക്തസാമ്പിൾ കണ്ടെടുത്തു എന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ചെന്താമരയുടെ ശരീരത്തിൽ എവിടെയും ഒരു മുറിവ് പോലും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും, ശാസ്ത്രീയ തെളിവുകളുടെ കൃത്യമായ ഇഴകീറിയുള്ള പരിശോധന വിചാരണ കോടതിയിൽ നടന്നിട്ടില്ലെന്നും പ്രതിഭാഗം ആരോപിച്ചു.

Story Summary

The Palakkad Additional District and Sessions Court, while sentencing Chenthamara to death for the Nenmara twin murders, observed that breaking family bonds and isolated lives are leading to brutal crimes in Kerala. The court ordered witness protection during potential parole, a ₹20 lakh government-backed fine for the victims’ daughters, and praised the police, while the defense plan an appeal over disputed blood evidence.

WhatsApp Channel Banner

Latest updates

ഡൽഹിയിലെ CJP പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില...

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച 'സൻസാദ് ചലോ' മാർച്ചിനിടെയുണ്ടായ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ 21-കാരിയായ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി...

ഹൊറർ ചിത്രമൊരുക്കാൻ താൽപ്പര്യമുണ്ടെന്ന് ക്രിസ്റ്റഫർ നോളൻ; ‘ദി ഒഡീസി’ക്ക്...

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള സൂചനകളുമായി ആരാധകർക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം ഒരു ഹൊറർ ചിത്രം സംവിധാനം ചെയ്യാൻ തനിക്ക്...

ഞങ്ങളെ ഇതിലേക്ക് വലിച്ചിടരുത്; വിദ്യാർത്ഥി പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുള്ള...

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഡൽഹി പൊലീസ് അമിതബലം പ്രയോഗിച്ചുവെന്ന ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി (Delhi High Court Refuses Urgent...

‘എന്ത് തെറ്റാണ് ഈ വിദ്യാർഥികൾ ചെയ്തത് ? വിയോജിപ്പ്...

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെയും അടിച്ചമർത്തലുകളെയും രൂക്ഷമായി വിമർശിച്ച് നടൻ ടൊവിനോ തോമസ് രംഗത്തെത്തി. സമാധാനപരമായി...

മറ്റൊരു ഡെഡ്പൂൾ ചിത്രം കൂടി വരുന്നു; സൂചന നൽകി...

പ്രശസ്ത ഹോളിവുഡ് താരം റയാൻ റെയ്നോൾഡ്സിന്റെ ജനപ്രിയ കഥാപാത്രമായ ഡെഡ്പൂളിന്റെ മറ്റൊരു ചിത്രം കൂടി നിർമ്മാണത്തിലാണെന്ന് താരം സ്ഥിരീകരിച്ചു (Ryan Reynolds Confirms Another Deadpool Movie). ഫാനറ്റിക്സ് ഫെസ്റ്റിൽ പങ്കെടുക്കവെയാണ് അടുത്ത...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...