പത്തനംതിട്ട: ചിറ്റാറിൽ സന്ദീപ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള മൂന്നുപേർക്കെതിരെ പൊലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തു. ഇവർ നായാട്ട് സംഘത്തിൽപ്പെട്ടവരാണെന്നാണ് പ്രാഥമിക നിഗമനം.(Chittar Sandeep death investigation Pathanamthitta police)
പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽനിന്ന് നാടൻ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതികളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. സന്ദീപിന്റെ മരണത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ സന്ദീപിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുപ്പത്തിലായിരുന്ന യുവതിയെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നുവെന്ന് പറഞ്ഞാണ് സന്ദീപ് വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സന്ദീപിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.
Story Summary
Police have registered a case under the Arms Act against three individuals in connection with the mysterious death of Sandeep in Chittar, Pathanamthitta, after weapons were recovered from their vehicle. While the victim’s family alleges that the relatives of a woman he was close to assaulted him.

