ഡാലസ്: ഫുട്ബോൾ ലോകത്ത് വീണ്ടും ചരിത്രം രചിച്ച് അർജന്റീനൻ നായകൻ ലയണൽ മെസ്സി. ജോർദാനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ, തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന അപൂർവ്വ നേട്ടം മെസ്സി സ്വന്തമാക്കി. ഡാലസിൽ നടന്ന മത്സരത്തിൽ അർജന്റീന 3-1ന് ജോർദാനെ തോൽപ്പിച്ചപ്പോൾ, 80-ാം മിനിറ്റിൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളാണ് ഈ ചരിത്രനിമിഷത്തിന് വഴിയൊരുക്കിയത്.(Lionel Messi creates history by scoring in seven consecutive World Cup matches)
ഈ ഗോളോടെ ലോകകപ്പ് വേദിയിലെ മെസ്സിയുടെ ആകെ ഗോളുകളുടെ എണ്ണം 19 ആയി ഉയർന്നു. 2022 ഖത്തർ ലോകകപ്പിലെ ഗോളടിക്കൽ പരമ്പര 2026-ലും മെസ്സി തുടരുകയാണ്. അൾജീരിയക്കെതിരെ ഹാട്രിക്കും ഓസ്ട്രിയക്കെതിരെ ഇരട്ടഗോളും നേടിയ ശേഷം ജോർദാനെതിരെയും വലകുലുക്കിയാണ് മെസ്സി റെക്കോർഡ് പുസ്തകത്തിൽ സ്വന്തം പേര് എഴുതിച്ചേർത്തത്. ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടൈൻ, ബ്രസീലിന്റെ ജെയർസീനോ എന്നിവർ പങ്കിട്ടിരുന്ന തുടർച്ചയായി ആറ് മത്സരങ്ങളിലെ ഗോൾ നേട്ടത്തെയാണ് മെസ്സി മറികടന്നത്.
ഈ ലോകകപ്പിൽ മാത്രം മെസ്സിയുടെ ആറാമത്തെ ഗോളാണിത്. ദേശീയ ടീമിനായി മെസ്സിയുടെ ഗോളുകളുടെ എണ്ണം 123 ആയി ഉയർന്നു. 145 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇപ്പോൾ മെസ്സിക്ക് മുന്നിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലാണ് അർജന്റീന മുന്നേറുന്നത്.
Story Summary
Lionel Messi has set a new world record by becoming the first player to score in seven consecutive FIFA World Cup matches. He achieved this feat by scoring a free-kick in Argentina’s 3-1 victory over Jordan in Dallas. With this goal, his total World Cup tally rose to 19, and he now has 123 international goals for Argentina, trailing only Cristiano Ronaldo.

