ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് ആരോപിച്ച് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഫിറോസ് ഷാ റോഡ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ‘മിസ്സിംഗ്’ എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ആരാണ് പോസ്റ്ററുകൾ പതിച്ചതെന്ന് വ്യക്തമായിട്ടില്ല.(Missing posters of Rahul Gandhi appear in Delhi as BJP targets his foreign visit)
രാഹുൽ ഗാന്ധി വിദേശയാത്രയിലാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആക്രമണം തുടങ്ങിയത്. പാർലമെന്റ് സമ്മേളനങ്ങളും തെരഞ്ഞെടുപ്പുകളും നിർണ്ണായകമായ ഘട്ടങ്ങളിൽ രാഹുൽ ഗാന്ധി വിദേശയാത്രകൾക്ക് മുൻഗണന നൽകുന്നുവെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു. രാഹുൽ എപ്പോഴും വിനോദയാത്രകളിലാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 9,000 ദിവസമായി ഒരു അവധി പോലും എടുക്കാതെ സേവനം ചെയ്യുമ്പോൾ രാഹുൽ ഗാന്ധി നിരന്തരം അവധി ആഘോഷിക്കുകയാണെന്നും ഷെഹ്‌സാദ് പൂനാവാല കുറ്റപ്പെടുത്തി.
Story Summary
Posters declaring Lok Sabha Leader of Opposition Rahul Gandhi as “missing” appeared across various parts of Delhi on Sunday. This follows the BJP’s fierce criticism of the Congress leader, with spokesperson Shehzad Poonawalla alleging that Rahul Gandhi prioritizes frequent foreign “tourism and partying” over his political responsibilities.

