ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ജി പോരാട്ടത്തിൽ ഈജിപ്തും ഇറാനും സമനിലയിൽ പിരിഞ്ഞതോടെ ഈജിപ്ത് പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി (Egypt vs Iran). ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. അവസാന നിമിഷം ഇറാൻ നേടിയ ഗോൾ ഓഫ്സൈഡ് വിളിച്ചതോടെ വിജയപ്രതീക്ഷയിലായിരുന്ന ഇറാൻ നിരാശയിലായി. അതേസമയം, ന്യൂസിലാൻഡിനെ 5-1ന് തോൽപ്പിച്ച ബെൽജിയവും ഗ്രൂപ്പിൽ നിന്ന് മുന്നേറി.
അഞ്ചാം മിനിറ്റിൽ മഹ്മൂദ് സാബറിലൂടെ ഈജിപ്താണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ 14-ാം മിനിറ്റിൽ റമിൻ റെസെയ്‌നിലൂടെ ഇറാൻ തിരിച്ചടിച്ചു. ആദ്യ പകുതിയിൽ ഇറാന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റാൻ സാധിക്കാത്തത് അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമായതോടെ ഗോളുകൾ പിറന്നില്ല.
മത്സരത്തിന്റെ അധികസമയത്ത് ഷൊജ ഖലീൽസാദെ ഇറാന് വേണ്ടി വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇറാന്റെ സെയ്ദ് എസത്തൊലാഹിയുടെ ഹെഡർ ക്രോസ്ബാറിൽ തട്ടിത്തെറിച്ചത് ഇറാൻ ആരാധകരുടെ ഹൃദയം തകർത്തു. ഈ സമനിലയോടെ ഈജിപ്ത് അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോൾ, ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് സാധ്യതകൾ ഇറാൻ ഇനിയും കാത്തുസൂക്ഷിക്കുന്നു.
Summary: Egypt advanced to the Round of 32 in the 2026 FIFA World Cup after a 1-1 draw against Iran in their Group G encounter. Mahmoud Saber gave Egypt an early lead in the fifth minute, which was neutralized by Ramin Rezaeian’s 14th-minute goal for Iran. A dramatic stoppage-time goal by Iran’s Shoja Khalilzadeh was disallowed due to an offside decision, denying them a crucial victory.

