വിക്ടോറിയ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സീഷെൽസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യയും സേയ്ഷെൽസും തമ്മിലുള്ള സൗഹൃദത്തിന് പുതിയ മാനം നൽകി. സീഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ച പ്രധാനമന്ത്രി, പ്രസിഡന്റ് പാട്രിക് ഹെർമിനിക്കൊപ്പം ചേർന്ന് അവിടുത്തെ പ്രത്യേകതയായ അൽദാബ്ര ജയന്റ് ടോർട്ടോയിസുകൾക്ക് ഭക്ഷണം നൽകി.(PM Modi Strengthens Environmental Ties During Seychelles Visit)
ഇന്ത്യയും സേയ്ഷെൽസും തമ്മിലുള്ള സവിശേഷമായ സൗഹൃദത്തിന്റെ പ്രതീകമാണ് ഈ ആമകളെന്ന് മോദി എക്സിലൂടെ വ്യക്തമാക്കി. 2014-ൽ സേയ്ഷെൽസ് ഇന്ത്യയ്ക്ക് സമ്മാനിച്ച ആമകൾ കൊൽക്കത്തയിലെ അലിപ്പൂർ മൃഗശാലയിലും ഹൈദരാബാദ് മൃഗശാലയിലുമുള്ള കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന്, സീഷെൽസിന്റെ ദേശീയ ചിഹ്നമായ ‘കൊക്കോ ഡി മെർ’ വൃക്ഷത്തിന്റെ തൈ പ്രസിഡന്റ് ഹെർമിനിക്കൊപ്പം ചേർന്ന് പ്രധാനമന്ത്രി നട്ടുപിടിപ്പിച്ചു. ഹരിതാഭമായ ഒരു ഭാവിക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഈ ചടങ്ങിലൂടെ വ്യക്തമാക്കപ്പെട്ടു.
വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ഉന്നതതല സംഘം ചേർന്ന് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്നുള്ള നൃത്തം ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളോടെ പ്രവാസി ഇന്ത്യക്കാരും പ്രധാനമന്ത്രിയെ വരവേറ്റു.
Story Summary
Prime Minister Narendra Modi, on a three-day visit to Seychelles, visited the National Botanical Garden to participate in biodiversity conservation efforts alongside President Patrick Herminie. He fed the native Aldabra Giant Tortoises and planted a Coco de Mer tree, underscoring the shared commitment between India and Seychelles to a greener and healthier planet.

