ഫിഫ ലോകകപ്പ് 2026-ൽ സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ 3-0 വിജയവുമായി ബ്രസീൽ മുന്നേറുമ്പോൾ, ആരാധകരുടെ മനംകവർന്ന് സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ മടങ്ങി വരവ് (Neymar Return). 981 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് നെയ്മർ ബ്രസീലിയൻ ജേഴ്സിയിൽ വീണ്ടും കളത്തിലിറങ്ങിയത്. 2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് താരം ടീമിൽ നിന്നും പുറത്തായിരുന്നു. 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നെയ്മർക്ക് മിയാമി സ്റ്റേഡിയത്തിലെ കാണികൾ എഴുന്നേറ്റ് നിന്നാണ് ആദരവ് നൽകിയത്.
Neymar Jr 🇧🇷 🐐 pic.twitter.com/7I4wqeASDj
— World Cup 2026 (@WorldCupMedia_) June 25, 2026
മത്സരശേഷം വികാരഭരിതനായ നെയ്മർ കണ്ണീരണിഞ്ഞു. മൂന്ന് വർഷത്തിന് ശേഷം ദേശീയ ടീമിന്റെ കുപ്പായം അണിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും, പരിക്കുമൂലമുള്ള ഇടവേള ഏറെ കടുപ്പമേറിയതായിരുന്നുവെന്നും താരം പ്രതികരിച്ചു. ബ്രസീലിന്റെ വിജയം ഇരട്ടിയാക്കുന്ന പ്രകടനമാണ് വിനീഷ്യസ് ജൂനിയർ പുറത്തെടുത്തത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ വിനീഷ്യസ്, തങ്ങളുടെ ആരാധനാപാത്രമായ നെയ്മറിന്റെ തിരിച്ചുവരവ് ടീമിന് വലിയ ഊർജ്ജമാണെന്ന് വ്യക്തമാക്കി. കാർലോ ആഞ്ചലോട്ടി എന്ന പരിശീലകന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ മുന്നേറുന്ന ബ്രസീൽ, നെയ്മറിന്റെ തിരിച്ചുവരവോടെ കിരീടപ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്.
Summary: Neymar Jr. made an emotional return to the Brazilian national team after 981 days, coming on as a substitute during Brazil’s 3-0 victory over Scotland in the 2026 FIFA World Cup. Sidelined since October 2023 due to a severe ACL injury, the 34-year-old superstar was visibly moved to tears after the final whistle. His return has bolstered Brazil’s squad, with teammates like Vinicius Junior praising his resilience and expressing hope that he will play a key role as the tournament progresses.

