തിരുവനന്തപുരം : എസ്‌എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റിയ സംഭവത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പൊതുമുതൽ നശിപ്പിച്ചതിലൂടെ 10,000 രൂപയുടെ നഷ്ടമുണ്ടായതായി എഫ്‌ഐആറിൽ പറയുന്നു.(SFI secretariat march, SFI Leaders Booked After Secretariat Protest and Home Minister Outlines Operation Toofan)
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പോലീസുകാർക്ക് ലാത്തിയും തോക്കുമുണ്ടെന്നും അവർക്ക് ബ്ലേഡ് ആവശ്യമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചതായി മന്ത്രി അറിയിച്ചു. എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ ബോധവൽക്കരണം ഊർജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യനയം യു.ഡി.എഫ് ചർച്ച ചെയ്യുമെന്നും നിലവിൽ ബാറുകൾ അടച്ചുപൂട്ടാൻ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി. കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര നിർദ്ദേശങ്ങൾ ഇതിൽ നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
Story Summary
A police FIR has been registered against 10 SFI members for violence during a secretariat march, involving the destruction of public property and the use of blades against police personnel. Meanwhile, Home Minister Ramesh Chennithala announced the launch of the second phase of “Operation Toofan” to combat drug abuse, addressed the government’s stance on current liquor policies, and clarified that no decision has been made regarding private-sector sand mining.

